National
സ്വത്ത് എഴുതിനല്‍കിയില്ല; പിതാവിനെ മകൻ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ചു
ചണ്ഡിഗഢ്: ഭൂമി തന്റെ പേരില്‍ എഴുതി നല്‍കാത്തതിന് പിതാവിനെ മകന്‍ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഹരിയാനയിലെ ധലോരിയില്‍ നിന്നാണ് ഈ കണ്ണില്ലാത്ത ക്രൂരത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മര്‍ദനം പുറത്തറിഞ്ഞതോടെ പിതാവിനെ പോലീസ് എത്തി രക്ഷപ്പെടുത്തി.
66കാരനായ ബല്‍ബീര്‍ സിംഗിനാണ് ഈ ദുരനുഭവമുണ്ടായത്. ഇയാളുടെ പേരിലുള്ള കൃഷിഭൂമി മകന് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മര്‍ദനം ആരംഭിച്ചത്. ഭല്‍ബീര്‍ സിംഗിനെ കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദനം. ഇയാളുടെ കരച്ചില്‍ കേട്ടെത്തിയ സമീപ വാസികളാണ് സംഭവം പുറത്തറിയിച്ചത്. ഇതോടെ പോലീസ് ഇടപെടുകയായിരുന്നു.
തന്റെ കൃഷി ഭൂമി മകന്റെ പേരില്‍ എഴുതി നല്‍കാന്‍ താത്്പര്യമില്ലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. സിംഗിന്റെ പരാതിയെ തുടര്‍ന്ന് മകന്‍ ഭൂപീന്ദര്‍ സിംഗ്, സഹോദരി പുത്രന്‍ അബയ് സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.