Connect with us

National

സുപ്രീംകോടതി ഉത്തരവിനെ തള്ളി പി എസ് കര്‍ണന്‍

Published

|

Last Updated

ന്യൂഡല്‍ഹി : മനോനില പരിശോധിക്കാന്‍ ഹാജറാവണമെന്ന ഉത്തരവിനെ തള്ളി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കര്‍ണന്‍. തനിക്കെതിരെ നടപടിക്ക് ശിപാര്‍ശചെയ്ത ജഡ്ജ്മാരെല്ലാം അഴിമതിക്കാരാണെന്നും കര്‍ണന്‍ പറഞ്ഞു.

മെയ് 5ന് കര്‍ണനെ കൊല്‍ക്കത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ഹാജരാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. മേല്‍നോട്ടം വഹിക്കാന്‍ പശ്ചിമ ബംഗാള്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘത്തെ നിയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.സ്വന്തമായി പ്രതിരോധിക്കാനുള്ള മാനസിക നിലയിലല്ല കര്‍ണനെന്നും അതിനാല്‍

വൈദ്യപരിശോധനയാണ് വേണ്ടതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കര്‍ണനെ വൈദ്യപരിശോധനക്ക് അയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.

Latest