Connect with us

National

ബി ജെ പിയെ നിലനിര്‍ത്തുന്നത് 'മോദി ഓക്‌സിജന്‍' എന്ന് ശിവസേന

Published

|

Last Updated

മുംബൈ: അധികാരത്തിന്റെ രൂപത്തില്‍ ലഭിച്ച “മോദി ഓക്‌സിജന്‍” ആണ് ബി ജെ പിയെ നിലനിര്‍ത്തുന്നതെന്നും ജനപ്രീതി തീരുന്നതോടെ ഇത് അവസാനിക്കുമെന്നും ശിവസേന. തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തില്ല. തങ്ങളുടെ രാജ്യസ്‌നേഹത്തിലും പോരാട്ടങ്ങളിലും ഹിന്ദുത്വ പ്രശ്‌നങ്ങളിലും ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോവും. രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും സാംനയിലെഴുതിയ മുഖപ്രസംഗത്തില്‍ ശിവസേന വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ ഇനിയും ഇടപെടും. പാര്‍ട്ടി ആരില്‍ നിന്നും ഒരു തരത്തിലുള്ള വെല്ലുവിളിയും നേരിടുന്നില്ല. ഭാവിയില്‍ മഹാരാഷ്ട്രയില്‍ കൂടുതല്‍ ആളുകള്‍ ശിവസേനയുടെ കൊടിക്കീഴില്‍ വരുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഭാവി ശിവസേനയ്‌ക്കൊപ്പമാണ്. ദസറ ആഘോഷവുമായി ബന്ധപ്പെട്ട് സേന നടത്തിയ റാലി എല്ലാവര്‍ക്കുമുള്ള സന്ദേശമാണ്. ഞങ്ങള്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവരെ കൂടെ കൂട്ടും ഒറ്റയ്ക്കാണ് പൊരുതുന്നതെങ്കില്‍ അങ്ങിനെ ചെയ്യുമെന്നും സേന പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സേനയും ബി ജെ പിയും നല്ല ബന്ധത്തിലായിരുന്നില്ല. കുല്‍ക്കര്‍ണിക്കെതിരെ നടന്ന കരിയോയില്‍ അക്രമത്തിലും ഗുലാം അലിയുടെ പരിപാടിക്കെതിരെ നിലപാടെടുത്തതും ശിവസേനയും ബി ജെ പിയും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.

Latest