Connect with us

Kerala

കിസ് ഓഫ് ലവ് പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് എംബി രാജേഷും വിടി ബല്‍റാമും

Published

|

Last Updated

കോഴിക്കോട്: സദാചാര പോലീസിനെതിരെ ചെറുപ്പക്കാര്‍ സംഘടിപ്പിക്കുന്ന “കിസ് ഓഫ് ലൗവ”് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യുവനേതാക്കളായ എംബി രാജേഷ് എംപിയും വിടി ബല്‍റാം എംഎല്‍എയും രംഗത്ത്. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു സമര രീതിയോട് യോജിക്കുന്നില്ല എന്നതിന്റെ പേരില്‍ ആര്‍ക്കും അത് തടയാനും അക്രമിക്കാനും അവകാശമില്ലെന്നും എംബി രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എതിര്‍പ്പുള്ളവര്‍ക്ക് അത് വച്ചുപുലര്‍ത്താം. എന്നാല്‍ തങ്ങള്‍ക്ക് എതിര്‍പ്പുള്ളതൊന്നും അനുവദിക്കാനാവില്ല എന്ന നിലപാടിനെ പിന്തുണക്കാനാവില്ലെന്നും രാജേഷ് കൂട്ടിചേര്‍ത്തു.

കൊച്ചിയില്‍ സമരത്തെ എതിര്‍ത്ത് രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ചാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പരിപാടിയോട് ആശയപരമായി യോജിക്കാനും വിയോജിക്കാനും പങ്കെടുക്കാനും വിട്ടുനില്‍ക്കാനും ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഭരണകൂടത്തിന്റെ അധികാരപ്രമത്തത ഉപയോഗിച്ചും നിയമങ്ങള്‍ വളച്ചൊടിച്ചുപയോഗിച്ചും സദാചാരഗുണ്ടകളെ കയറൂരിവിട്ടും സമാധാനപരമായ ഒരു ഒത്തുചേരലിനെ അടിച്ചമര്‍ത്താനുള്ള ഏത് നീക്കവും ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.