Connect with us

Kannur

മനോജ് വധം: വിക്രമനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

Published

|

Last Updated

manojതിരിച്ചറിയല്‍ പരേഡ് ഇന്ന്‌
കണ്ണൂര്‍: കതിരൂരിലെ ആര്‍ എസ് എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വിക്രമനെ ഇന്നലെ ഉച്ചയോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയക്കു വിധേയനാക്കി. മനോജിനെ കൊലപ്പെടുത്തുന്നതിനു മുമ്പായി നടന്ന ബോംബേറില്‍ വിക്രമനു പരുക്കേറ്റെന്നും ബോംബിന്റെ ചീളുകള്‍ ഇയാളുടെ ശരീരത്തില്‍ തറച്ചുകയറിയിട്ടുണ്ടെന്നുമുള്ള സംശയത്തെ തുടര്‍ന്ന് കോടതി അനുമതിയോടെയാണു ശസ്ത്രക്രിയ നടത്തിയത്. ഇതിനായി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയിലില്‍ നിന്ന് ശനിയാഴ്ച കനത്ത സുരക്ഷയില്‍ വിക്രമനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ തടവുകാര്‍ക്കുള്ള സെല്ലിലാണു വിക്രമനെ താമസിപ്പിച്ചിരുന്നത്. ഇന്നലെ ഉച്ചക്ക് 12.30ന് വിക്രമനെ പോലീസ് അകമ്പടിയോടെ ഓപറേഷന്‍ തിയേറ്ററില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയാ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. അതേസമയം മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജിജേഷിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും.