Connect with us

Kasargod

നഗരത്തിലെ കുടിവെള്ളക്ഷാമത്തിനു കാരണം അധികൃതരുടെ പിടിപ്പുകേട് -ജനകീയ വികസന സമിതി

Published

|

Last Updated

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ പാചകവാതക ഏജന്‍സി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും സിലിണ്ടര്‍ ലഭ്യമാക്കിയില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പാചകവാതക അദാലത്തിലാണ് നിര്‍ദേശം. എ ഡി എം. ഒ മുഹമ്മദ് അസ്‌ലം അദാലത്തില്‍ അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ 13 അംഗണ്‍വാടികള്‍ക്ക് കാഞ്ഞങ്ങാട്ടെ ഏജന്‍സി സിലിണ്ടറുകള്‍ ലഭ്യമാക്കുന്നില്ലെന്ന് അംഗന്‍വാടി പ്രവര്‍ത്തകര്‍ അദാലത്തില്‍ പരാതിപ്പെട്ടു. ഈ അംഗണ്‍വാടികളിലേക്കുള്ള സിലിണ്ടര്‍ വിതരണ ചുമതല കാസര്‍കോട്ടെ ഏജന്‍സിക്ക് കൈമാറാന്‍ നടപടി സ്വീകരിക്കും.
നായന്‍മാര്‍മൂലയിലെ പാചകവാതക ഉപഭോക്താക്കളെ അനുമതിയില്ലാതെ ഉദുമയിലെ ഏജന്‍സിക്കു കീഴില്‍ മാറ്റുകയും പാചകവാതകം എത്തിക്കുന്നതിന് കൂടുതല്‍ തുക ഈടാക്കുകയും ചെയ്യുന്നതായുള്ള പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പാചകവാതക കമ്പനിയോട് ഫോറം നിര്‍ദേശിച്ചു. പാചകവാതക ഉപഭോക്താക്കള്‍ക്ക് മതിയായ സേവനം നല്‍കാതെ പീഡിപ്പിക്കുന്ന കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ അനുസരിച്ച് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും. അദാലത്തില്‍ പാചക വാതക വിതരണതൊഴിലാളികളെ കൂടി പങ്കെടുപ്പിക്കാനും പാചകവിതരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ബോധവത്ക്കരണ ക്ലാസ്സ് നടത്താനും എ ഡി എം നിര്‍ദേശം നല്‍കി.
പാചകവാതക സിലിണ്ടര്‍ ലഭ്യമാക്കുന്നതിന് അമിത തുക ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസര്‍, എ ഡി എം, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി സമര്‍പ്പിക്കാം. ജില്ലാ സപ്ലൈ ഓഫീസിന്റെ ചുമതല വഹിക്കുന്ന എം കെ വേലായുധന്‍ പ്രസംഗിച്ചു.
പാചകവാതക സിലിണ്ടര്‍ ലഭ്യമാക്കാത്ത
ഏജന്‍സികള്‍ക്കെതിരെ അന്വേഷണം
കാസര്‍കോട്: നഗരസഭയുടേയും സ്ഥലം എം എല്‍ എയുടേയും പിടിപ്പുകേടാണ് നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളപ്രശ്‌നം രൂക്ഷമാക്കിയതെന്ന് ജില്ലാ ജനകീയ വികസനസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഇപ്പോള്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തില്‍ ഉപ്പിന്റെ അംശം ക്രമാതീതമായി കൂടിയതിന് പരിഹാരം കാണാന്‍ നഗരസഭയോ, എം എല്‍ എയോ, ബന്ധപ്പെട്ട വകുപ്പുകളോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെയാണ് ജില്ലാ കലക്ടര്‍പോലും പ്രശ്‌നത്തില്‍ ഇടപ്പെട്ടത്. നഗരസഭാ ചെയര്‍മാന്‍ പത്രക്കുറിപ്പിറക്കിയതും അതിന് ശേഷമാണ്.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയാകുന്നതിന് മുമ്പ് കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള എത്രയോ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ്. എന്നാല്‍, എം എല്‍ എ ആയതിനുശേഷം പത്രപ്രസ്താവനകളിലൂടെയല്ലാതെ ഇത്രയും വലിയ ജനകീയ പ്രശ്‌നത്തില്‍ അദ്ദേഹം ഇടപെട്ടിട്ടില്ല. ജനകീയാഭിമുഖ്യമുള്ള നേതൃത്വം ഇല്ലാത്തതും ഇച്ഛാശക്തിയുള്ള ഭരണകൂടം ഇല്ലാത്തതുമാണ് കാസര്‍കോട്ടെ കുടിവെള്ളപ്രശ്‌നത്തിന്റെ മുഖ്യ കാരണം.
കാസര്‍കോട്ട് കുടിവെള്ളപ്രശ്‌നം പോലെതന്നെയാണ് മാലിന്യപ്രശ്‌നവും. മൂന്ന് വര്‍ഷമായി നഗരത്തില്‍ പ്ലാസ്റ്റിക് ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് കൂട്ടിയിട്ട് കത്തിക്കുന്ന സ്ഥിതിയാണുള്ളത്. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്ന ഇതിനെ നഗരസഭാ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. നഗരസഭാ പരിധിയില്‍ അനധികൃത കെട്ടിടങ്ങള്‍ തഴച്ചുവളരുന്നത് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ താളംതെറ്റുന്നു. ഇക്കാര്യത്തിലും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് താല്‍പര്യമില്ല. പ്രതിപക്ഷമാകട്ടെ ഒന്നിലും പ്രതികരിക്കുന്നില്ല. ഇത്തരം സമീപനങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് വികസനസമിതി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ സൈഫുദ്ദീന്‍ കെ മാക്കോട്, അബ്ദുറഹ്മാന്‍ തെരുവത്ത്, അബ്ദുല്‍ ഹമീദ് ചാത്തങ്കൈ, ഇസ്മായില്‍ ചെമ്മനാട്, നൗഫല്‍ ഉളിയത്തടുക്ക, ഫക്രുദ്ദീന്‍ ഉളിയത്തടുക്ക, ഹനീഫ് ഉളിയത്തടുക്ക സംബന്ധിച്ചു.