Connect with us

Malappuram

ഡോക്ടര്‍മാരുടെ സമരം; 20 മുതല്‍ അനിശ്ചിതകാല കൂട്ട അവധി

Published

|

Last Updated

മലപ്പുറം: ജില്ലയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ ജി എം ഒ എ നടത്തുന്ന സമരത്തിന് ഈമാസം 19 നകം അനുകൂല തീരുമാനം ഉണ്ടായില്ലങ്കില്‍ 20 മുതല്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല കൂട്ട അവധി എടുക്കുമെന്ന് കെ ജി എം ഒ എ ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് മുതല്‍ ജില്ല – താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നിര്‍ത്തും. 18 മുതല്‍ ജില്ലയിലെ മുഴുവന്‍ ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസില്‍ നിന്നും വിട്ട് നില്‍ക്കും.
സമരത്തെ തുടര്‍ന്ന് മലപ്പുറം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തനം രണ്ടാം ദിവസവും മുടങ്ങി. ജനറല്‍, ജില്ല, താലൂക്ക് ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ഒ പി ബഹിഷ്‌കരണം തുടരുന്നു. ഡോക്ടര്‍മാര്‍ ഔദ്യോഗിക മീറ്റിംഗുകള്‍, അവലോകന യോഗങ്ങള്‍, റിപ്പോര്‍ട്ടിംഗ്, മെഡിക്കല്‍ ക്യാമ്പ്, മെഡിക്കല്‍ ബോര്‍ഡുകള്‍, വി ഐ പി ഡ്യൂട്ടി മുതലായവയുടെ തുടങ്ങുന്നു. മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം മുതല്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തി.
ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരടക്കമുള്ള ജിവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കുക, കൂടുതല്‍ ആശുപത്രികള്‍ അനുവദിക്കുക, മലപ്പുറം താലൂക്കാശുപത്രിയില്‍ ക്യാഷ്വാലിറ്റി യൂണിറ്റ് അനുവദിക്കുക, അപ്‌ഗ്രേഡ് ചെയ്ത കമ്മ്യൂണിറ്റി, താലൂക്ക്, ജില്ലാ ആശുപത്രകള്‍ ആനുപാതികമായി തസ്തികകള്‍ സൃഷ്ടിക്കുക, ഭൗതിക സൗകര്യം ഒരുക്കുക, ആശുപത്രികളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികകള്‍ വര്‍ധിപ്പിക്കുക, മഞ്ചേരി ജനറല്‍ ആശുപത്രി നിലനിര്‍ത്തുമെന്ന സര്‍ക്കാര്‍ ഉറപ്പു പാലിക്കുക, പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ജില്ലയിലെ സ്‌പെഷ്യാലിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ജനറല്‍ കാഡറിലെ തസ്തികകള്‍ വര്‍ധിപ്പിക്കുകയും പുനക്രമീകരിക്കുകയും ഒഴിവുകള്‍ നികത്തുകയും ചെയ്യുക, ജില്ലയിലെ അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ അനുപാതം 1:1 ആക്കുക, ആശുപത്രികള്‍ക്കും ജിവനക്കാര്‍ക്കുമെതിരെയുള്ള ആക്രമണങ്ങളില്‍ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസെടുക്കുക, അച്ചടക്ക നടപടികളില്‍ സര്‍ക്കാര്‍ നിയമാനുസൃതമായും സമയബന്ധിതമായും തീരുമാനമെടുക്കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ നാല് മാസമായി പ്രക്ഷോഭത്തിലാണ്.
സമരത്തിന്റെ ഭാഗമയി ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളെകുറിച്ച് ഡോക്ടര്‍മാര്‍ പ്രചാരണപരിപടികളും രാഷ്ട്രീയ സാമൂഹിക ആരോഗ്യരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് സെമിനാറും നടത്തിയിരുന്നു. ഇതിന് ശേഷം കലക്‌ട്രേറ്റ് ധര്‍ണയും പ്രധിശേധ പ്രകടനവും സൂചനാ പണിമുടക്കും നിസസഹകരണ സമരവും നടത്തിയിരുന്നു. തുടര്‍ന്നും അനുകൂല തീരുമാനം ഉണ്ടാവാത്തതിനാല്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുകയായിരുന്നു.

Latest