Connect with us

Kerala

യുഡിഎഫ് ഒന്നുകൂടി ഗൃഹപാഠം ചെയ്യണം; ആര്യാടന്‍ ഷൗക്കത്തിനെതിരെ പി വി അന്‍വര്‍

കോണ്‍ഗ്രസിനകത്തെ സമവാക്യത്തെക്കാളും പ്രാധാന്യം നല്‍കേണ്ടത് നിലമ്പൂര്‍ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കാണ്

Published

|

Last Updated

കൊച്ചി |  നിലമ്പൂരില്‍ മത്സരത്തിന് ഇല്ലെന്ന ബിജെപി തീരുമാനം സിപിഎമ്മിനെ സഹായിക്കാനെന്ന് പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മതം പരിശോധിക്കുകയാണ് സിപിഎമ്മെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയാധിഷ്ഠിതമായി തിരഞ്ഞെടുപ്പിനെ നേരിട്ട കാലം കടന്നുപോയി. ജാതി സമവാക്യങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് എങ്ങനെ ജയിക്കാമെന്നാണ് സിപിഎം ആലോചനയെന്നും അദ്ദേഹം പറഞ്ഞു

സ്ഥാനാര്‍ഥിത്വത്തില്‍ യുഡിഎഫ് ഒന്നുകൂടി ആലോചിക്കണം. വി എസ് ജോയിയെ നിര്‍ദേശിച്ചത് കുടിയേറ്റ കര്‍ഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ്. കുടിയേറ്റ മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ജോയിക്ക് സാധിക്കും. വിഎസ് ജോയിയോട് പ്രത്യേക താല്‍പര്യം ഇല്ലെന്നും അന്‍വര്‍ പറഞ്ഞു

ബിജെപിയുടെ വോട്ട് സിപിഎമ്മിലേക്ക് പോകുമ്പോള്‍ മത്സരം കടുക്കും. ജാതി മത സമവാക്യം മാത്രം വീക്ഷിച്ചാണ് സിപിഎം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്. ഈ സാഹചര്യത്തില്‍ യുഡിഎഫ് ഒന്നുകൂടി ഗൃഹപാഠം ചെയ്യണം. കോണ്‍ഗ്രസിനകത്തെ സമവാക്യത്തെക്കാളും പ്രാധാന്യം നല്‍കേണ്ടത് നിലമ്പൂര്‍ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കാണ്. ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പി വി അന്‍വറിന്റെ പരാമര്‍ശം എന്നത് ശ്രദ്ധേയാണ്.

ഒറ്റുകാരനാരാണ് യൂദാസ് ആരാണെന്നൊക്കെ പിന്നീടറിയാം. യൂദാസ് അല്ലെന്ന് ഏറ്റവുമധികം അറിയുന്നത് ഗോവിന്ദന്‍ മാഷിനാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതിക്കൊടുക്കുന്നത് പറയേണ്ട ഗതികേടിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി.

.അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് . ഹൈക്കമാന്‍ഡാണ് തീരുമാനം എടുക്കേണ്ടതെന്നും യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലമ്പൂരിലെന്നും അദ്ദേഹം പറഞ്ഞു

Latest