Connect with us

Loksabha

ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ ചട്ടുകമാകുന്നതിനെതിരെ ലോകസഭയില്‍ കോണ്‍ഗ്രസ്സ് അടിയന്തിര പ്രമേയം കൊണ്ടുവരും

വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് കൊടിക്കുന്നില്‍ സുരേഷ് എം പി നോട്ടീസ് നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഗവര്‍ണമാരുടെ രാഷ്ട്രീയ ഇടപെടല്‍ ഭരണനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുന്നതായി ലോക്‌സഭയില്‍ അടിയന്തര പ്രമേയം.

വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് കൊടിക്കുന്നില്‍ സുരേഷ് എം പി നോട്ടീസ് നല്‍കിയിരിക്കുന്നത്. നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് വിട്ടിരിക്കയാണ്. ലോകായുക്ത നിയമ ഭേദഗതിയും സര്‍വ്വകലാശാല നിയമഭേദഗതിയും അടക്കമുള്ള സുപ്രധാന ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് നല്‍കിയത്.

നിയമസഭ രണ്ടാമതും പാസാക്കിയ10 ബില്ലുകളാണ് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്. 2020 മുതല്‍ രാജ്ഭവന്റെ പരിഗണനയില്‍ ഇരുന്ന ബില്ലുകള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ ഗവര്‍ണര്‍ മടക്കുകയായിരുന്നു .

കഴിഞ്ഞ മാസം 18ന് പ്രത്യേക നിയമസഭാസമ്മേളനം ചേര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും ബില്ലുകള്‍പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. സര്‍വ്വകലാശാലകളുമായിബന്ധപ്പെട്ടതാണ് 10 ബില്ലുകളും.