Connect with us

Kerala

ബേങ്കില്‍ തിരിച്ചടയ്ക്കാനായി എത്തിച്ച സി പി എമ്മിന്റെ പണം പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

തിരിച്ചടയ്ക്കാനായി എത്തിച്ചത് ഒരുകോടി രൂപ. കണക്കില്‍ പെടാത്ത പണമാണിതെന്ന് ആദായ നികുതി വകുപ്പ്.

Published

|

Last Updated

തൃശൂര്‍ | തൃശൂരിലെ ബേങ്ക് ഓഫ് ഇന്ത്യയില്‍ സി പി എം തിരിച്ചടയ്ക്കാനായി എത്തിച്ച ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. കണക്കില്‍ പെടാത്ത പണമാണിതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

പണം താത്ക്കാലികമായി ബേങ്കില്‍ സൂക്ഷിച്ചു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴി രേഖപ്പെടുത്തി. ആദായ നികുതി വകുപ്പിന്റെ നടപടികള്‍ തുടരും.

ബേങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് സി പി എം ഒരുകോടി രൂപ പിന്‍വലിച്ചിരുന്നു. ഈ തുകയാണ് തിരിച്ചടയ്ക്കാനായി എത്തിച്ചത്. തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് എം എം വര്‍ഗീസ് ബേങ്ക് ഓഫ് ഇന്ത്യയുടെ എം ജി റോഡിലെ ശാഖയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. വന്‍ തുകയുമായി നേതാക്കളെത്തിയതിന് പിന്നാലെ ബേങ്ക് അധികൃതര്‍ വിവരം ആദായ നികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് പിന്നാലെയായിരുന്നു സി പി എം പണം പിന്‍വലിച്ചത്.

 

Latest