Connect with us

Ongoing News

ഹിമാചലിനെ എട്ട് വിക്കറ്റിന് തകര്‍ത്തു; കേരളം ക്വാര്‍ട്ടറില്‍

Published

|

Last Updated

ന്യൂഡല്‍ഹി | സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടറില്‍. ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍ മുന്നോട്ടുവച്ച 146 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് കേരളം മറികടന്നത്. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയായിരുന്നു കേരളത്തിന്റെ വിജയം. മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍ (60). നായകന്‍ സഞ്ജു സാംസണ്‍ 52 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഈമാസം 18ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ത്മിഴ്‌നാടിനെ നേരിടും.

ഹിമാചല്‍ പ്രദേശിനെ നിശ്ചിത 20 ഓവറില്‍ 145 റണ്‍സിലൊതുക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഈ സ്‌കോറിലെത്തുമ്പോഴേക്കും ഹിമാചലിന്റെ ആറ് വിക്കറ്റും പിഴുതെടുക്കാനായി. 52 പന്തില്‍ 65 റണ്‍സെടുത്ത രാഘവ് ധവാന്റെ പ്രകടനമാണ് 145ല്‍ എത്താന്‍ ഹിമാചലിനെ സഹായിച്ചത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദിഗ്വിജയ് രംഗിയും 32 പന്തില്‍ 36 റണ്‍സെടുത്ത പ്രശാന്ത് ചോപ്രയും മികച്ച പ്രകടനം നടത്തി. കേരളത്തിനായി മിഥുന്‍ എസ് രണ്ട് വിക്കറ്റെടുത്തു. മൂന്ന് ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണനും തകര്‍പ്പന്‍ പ്രകടനം നടത്തി.

മറുപടി ബാറ്റിംഗില്‍ രോഹന്‍ കുന്നുമ്മല്‍ (22) പെട്ടെന്ന് പുറത്തായെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീനും സഞ്ജു സാംസണും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് (98 റണ്‍സ്) കേരളത്തെ വലിയ പ്രയാസം കൂടാതെ വിജയത്തിലേക്ക് എത്തിച്ചു. അസ്ഹറുദ്ദീന്‍ 45 പന്തിലും സഞ്ജു 37 പന്തിലും അര്‍ധ ശതകത്തിലെത്തി. അസ്ഹറുദ്ദീന്‍ 57 പന്തില്‍ 60 ഉം സഞ്ജു 39 പന്തില്‍ 52 റണ്‍സ് ഉം നേടി. സഞ്ജുവും സച്ചിന്‍ ബേബിയും (അഞ്ച് പന്തില്‍ 10) പുറത്താവാതെ നിന്നു.

 

---- facebook comment plugin here -----

Latest