Connect with us

Kerala

എസ് എഫ് ഐക്കാര്‍ ക്രിമിനലുകള്‍; അക്രമം തുടര്‍ന്നാല്‍ കെ എസ് യുക്കാരുടെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കും: വി ഡി സതീശന്‍

സിദ്ധാര്‍ഥന്റെ മരണം എസ് എഫ് ഐയുടെ കണ്ണ് തുറപ്പിച്ചിട്ടില്ല. അതിനു തെളിവാണ് കേരള സര്‍വകലാശാലയിലെ എസ് എഫ് ഐ ആക്രമണം.

Published

|

Last Updated

തിരുവനന്തപുരം | എസ് എഫ് ഐ ക്രിമിനലുകളാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിദ്ധാര്‍ഥന്റെ മരണം എസ് എഫ് ഐയുടെ കണ്ണ് തുറപ്പിച്ചിട്ടില്ല. അതിനു തെളിവാണ് കേരള സര്‍വകലാശാലയിലെ എസ് എഫ് ഐ ആക്രമണം. കെ എസ് യു ജയിച്ച കോളജുകളില്‍ എസ് എഫ് ഐ ആക്രമണം നടത്തുകയാണ്. അക്രമം തുടര്‍ന്നാല്‍ കെ എസ് യുക്കാരുടെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കും.

വര്‍ക്കലയിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജിന് എന്ത് സുരക്ഷയാണ് ഉണ്ടായിരുന്നതെന്ന് ടൂറിസം മന്ത്രി പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. നേരത്തെ ചാവക്കാട് ഇത്തരത്തില്‍ അപകടം ഉണ്ടായി. പാലാരിവട്ടം പാലത്തെ കുറ്റം പറഞ്ഞവരായിരുന്നല്ലോ.

പത്മജയെ ബി ജെ പി പാളയത്തിലെത്തിച്ച ഇടനിലക്കാരന്‍ മുന്‍ ഡി ജി പി. ലോക്‌നാഥ് ബെഹ്‌റയാണെന്നും ഇത് പിണറായിയുടെ അറിവോടെയാണെന്നുമുള്ള ആരോപണം സതീശന്‍ ആവര്‍ത്തിച്ചു. ബെഹ്‌റക്കെതിരെ തെളിവ് പുറത്തുവിടും.

എന്‍ ഡി എ ഘടകകക്ഷിയുടെ മന്ത്രി കൃഷ്ണന്‍കുട്ടിയെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇതാണ് ബി ജെ പി-സി പി എം ധാരണയെന്നും അദ്ദേഹം പറഞ്ഞു.