Connect with us

National

400 സീറ്റ് നേടാനായി മോദിയും രാജ്യത്തെ ചില കോടീശ്വരന്‍മാരും തമ്മില്‍ മാച്ച് ഫിക്‌സിങ് നടത്തുന്നതായി രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് ഡല്‍ഹി രാംലീല മൈതാത്ത് റാലി നടക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യ മുന്നണി ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച മഹാറാലിയില്‍ പ്രധാനമന്ത്ര നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. 400 സീറ്റ് നേടാനായി മോദിയും രാജ്യത്തെ ചില കോടീശ്വരന്മാരും തമ്മില്‍ ഒത്തുകളി നടക്കുന്നു. ഇവിഎം, ഒത്തുകളി, മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കല്‍ എന്നിവയില്ലാതെ ബിജെപിക്ക് 180 സീറ്റ് പോലും നേടാനാകില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

 

രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടക്കുന്നു, സര്‍ക്കാരിനെ അട്ടിമറിക്കുന്നു. മോദി ഒറ്റയ്ക്കല്ല ഇതെല്ലാം ചെയ്യുന്നത്. രാജ്യത്തെ ചില മുതലാളിമാരും മോദിയോടൊപ്പമുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് മുന്നിലുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും പണം ഏതാനും മുതലാളിമാരുടെ കൈയ്യിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.രാജ്യത്തെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ബിജെപി ആഗ്രഹിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് ഡല്‍ഹി രാംലീല മൈതാത്ത് റാലി നടക്കുന്നത്. മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാംലീല മൈതാനിയില്‍ പ്രതിപക്ഷ സഖ്യം മഹാറാലി സംഘടിപ്പിച്ചത്.

 

Latest