Connect with us

Kerala

പോക്സോ കേസ്; പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും

ജീവപര്യന്തത്തിനും കഠിന തടവിനും പുറമെ മൂന്നുലക്ഷം രൂപ പിഴയും. കോഴിക്കോട് വളയനാട് മാങ്കാവ് കുളമ്പടന്ന കെ സി ഹൗസില്‍ ഫസില്‍ (29)നെയാണ് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | പതിനാറുകാരിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി ബലാത്‌സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും. കോഴിക്കോട് വളയനാട് മാങ്കാവ് കുളമ്പടന്ന കെ സി ഹൗസില്‍ ഫസില്‍ (29)നെയാണ് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും, പിഴത്തുക ഇരയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.

പത്തനംതിട്ട പോലീസ് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. വീട്ടില്‍ നിന്നും കുട്ടിയെ വിളിച്ചിറക്കി നിര്‍ബന്ധിച്ചു കടത്തിക്കൊണ്ടു പോവുകയായിരുന്നു. കൂടെ പോയില്ലെങ്കില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ കൊണ്ടുപോയത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്തിയ ശേഷം കായംകുളം റെയില്‍വേ സ്റ്റേഷനിലും അവിടെ നിന്നും ട്രെയിനില്‍ ചെന്നൈയിലും എത്തിക്കുകയായിരുന്നു.

അന്നത്തെ പത്തനംതിട്ട എസ് ഐ. ജ്യോതി സുധാകറാണ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ. ഹസീന പങ്കാളിയായി.

 

Latest