Connect with us

Kerala

ബസ് ചാര്‍ജ് കൂട്ടിയതില്‍ അപാകതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

മദ്യനയത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്നും സര്‍ക്കാര്‍ തീരുമാനം അഴിമതി നടത്താനാണെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.

Published

|

Last Updated

തിരുവനന്തപുരം| അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞടുപ്പ് കഴിഞ്ഞതോടെ ജനങ്ങളെ കേന്ദ്രം ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാന സര്‍ക്കാര്‍ ബസ് ഓട്ടോ ചാര്‍ജ് കൂട്ടിയതില്‍ അപാകതയുണ്ടെന്നും ഇന്ധനത്തിന് സബ്‌സിഡി നല്‍കുകയാണ് വേണ്ടതെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. മദ്യനയത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്നും സര്‍ക്കാര്‍ തീരുമാനം അഴിമതി നടത്താനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

സംസ്ഥാനത്ത് ബ്രൂവറി കൊണ്ടുവരാനാണ് ശ്രമം. വ്യാപകമായി മദ്യഷോപ്പ് തുടങ്ങുന്നു. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണിതെന്നും വിഡി സതീശന്‍ പറഞ്ഞു. ബസ്ചാര്‍ജ് കൂട്ടിയത് രണ്ടര കിലോമീറ്ററിനാണ്. ബസ് ചാര്‍ജുമായി ബന്ധപ്പെട്ട് ഫെയര്‍ സ്റ്റേജില്‍ അപാകതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സര്‍ക്കാര്‍ പഠിക്കാതെയാണ് വില കൂട്ടിയത്. അധികം കിട്ടിയ നികുതി ഇന്ധനത്തിന് സബ്‌സിഡിയായി കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Latest