Connect with us

Kerala

എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു; 49 ലക്ഷം രൂപ അടച്ചത് മുസ്ലീം ലീഗ്

ലീഗിന്റെ അക്കൗണ്ടില്‍ നിന്നാണ് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബേങ്കില്‍ പണം അടച്ചത്.

Published

|

Last Updated

കോഴിക്കോട് | മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിന്റെ വായ്പ അടച്ച് തീര്‍ത്ത് മുസ്ലീം ലീഗ്. എം കെ മുനീറിന്റെ 49 ലക്ഷം രൂപയുടെ വായ്പ മുസ്ലീം ലീഗ് നേതൃത്വമാണ് അടച്ച് തീര്‍ത്തത്. മുസ്ലീം ലീഗിന്റെ അക്കൗണ്ടില്‍ നിന്നാണ് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബേങ്കില്‍ പണം അടച്ചത്. ഈമാസം 31-നകം കുടിശ്ശിക അടച്ചില്ലെങ്കില്‍ കോഴിക്കോട് നടക്കാവിലുള്ള ക്രസന്റ് ഹൗസ് എന്ന വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് സഹകരണ ബേങ്ക് നോട്ടീസയച്ചിരുന്നു.

വീട് നവീകരണത്തിനായാണ് ടൗണ്‍ സര്‍വീസ് സഹകരണ ബേങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ അത് പലിശയുള്‍പ്പെടെ 58 ലക്ഷം രൂപയായി വര്‍ധിച്ചു. ഒരുതവണ വായ്പ പുതുക്കി നല്‍കാന്‍ ബേങ്ക് തയ്യാറായി. എന്നാല്‍, അതിനുശേഷം ഒരിക്കല്‍പ്പോലും തിരിച്ചടവുണ്ടായിട്ടില്ലെന്നാണ് ബേങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. നിരവധി തവണ നോട്ടീസയച്ചിട്ടും ഫലമുണ്ടായില്ല.വീടിന്റെ ജപ്തി വ്യക്തിപരമായ കാര്യമാണെന്നും അത്തരം കാര്യങ്ങളില്‍ പാര്‍ട്ടിയോട് സഹായം തേടാറില്ലെന്നും മുനീര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

 

 

Latest