Connect with us

National

മദ്യനയ അഴിമതിക്കേസ്; ഇഡി അയച്ച ഏഴാമത്തെ സമന്‍സും അവഗണിച്ച് കെജ്രിവാള്‍

ഇന്നും ഇഡിക്കു മുമ്പാകെ ഹാജരാകില്ലെന്ന് ആംആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച ഏഴാമത്തെ സമന്‍സും അവഗണിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തിങ്കളാഴ്ച ഹാജരാകാനായിരുന്നു ഇഡി നിര്‍ദേശം. എന്നാല്‍ ഇഡിക്കു മുമ്പാകെ ഹാജരാകില്ലെന്ന് ആംആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇഡി ആവര്‍ത്തിച്ച് സമന്‍സ് അയയ്ക്കുന്നതിന് പകരം കോടതി ഉത്തരവിനായി കാത്തിരിക്കണമെന്നും എഎപി പ്രതികരിച്ചു.

ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി കഴിഞ്ഞ ആഴ്ചയാണ് കെജ്രിവാളിന് സമന്‍സ് അയച്ചത്. സമന്‍സ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കെജ്രിവാള്‍ കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. വിഷയം ഇപ്പോള്‍ കോടതിയിലാണെന്നും അന്വേഷണ ഏജന്‍സിയോട് ആവര്‍ത്തിച്ച് സമന്‍സ് അയക്കരുതെന്നും എഎപി വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

ഇഡിയുടെ സമന്‍സുകളെല്ലാം നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും ആണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ആവര്‍ത്തിച്ചുള്ള ഇഡിയുടെ സമന്‍സുകളില്‍ തന്നെ അറസ്റ്റുചെയ്യാനുള്ള നിയമവിരുദ്ധമായ ശ്രമങ്ങള്‍ ആയിരുന്നുവെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ തടയുകയാണ് ലക്ഷ്യമെന്നും കെജ്രിവാള്‍ വാദിച്ചു. കഴിഞ്ഞ നവംബര്‍ 2, ഡിസംബര്‍ 22, ജനുവരി 3, ജനുവരി 18, ഫെബ്രുവരി 2, ഫെബ്രുവരി 14 എന്നീ തീയതികളിലാണ് അന്വേഷണ ഏജന്‍സി നേരത്തെ സമന്‍സുകള്‍ അയച്ചത്.

 

 

 

Latest