Connect with us

swapna revelation

മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ ഇന്നും പരക്കെ സംഘര്‍ഷം

ജലപീരങ്കിയും കല്ലേറും; പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരുക്ക്‌- കെ സുധാകരന് നോട്ടീസ്‌

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തുടരുന്ന പ്രതിഷേധത്തില്‍ ഇന്നും സംഘര്‍ഷം. കണ്ണൂരില്‍ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ ചില പ്രവര്‍ത്തകര്‍ പോലീസ്‌ ബാരിക്കേഡിന് മുകളില്‍ കയറിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.  ജലപീരങ്കി ഉപയോഗിച്ച പോലീസിന് നേരെ പ്രവര്‍ത്തകര്‍ കൊടികെട്ടിയ വടി ഉപയോഗിച്ച് നേരിട്ടു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളും തുടരുകയാണ്.

പോലീസ് മുന്നറിയിപ്പില്ലാതെ ജലപീരങ്കി പ്രയോഗിച്ചെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എം ലിജു, സതീശന്‍ പാച്ചേനി തുടങ്ങിയ നേതാക്കള്‍ക്ക് ജലപീരങ്കി ആക്രമണത്തില്‍ പരുക്കേറ്റെന്നും പ്രവര്‍ത്തകര്‍ പറയുന്നു. പ്രവര്‍ത്തകര്‍ ജലപീരങ്കി വാഹനമായ വരുണിന് മുകളില്‍ കയറി ഇരുന്ന് പ്രതിഷേധിക്കുകയാണ്. കണ്ണൂര്‍ കലക്ടറേറ്റ് പരസിരത്ത് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കണ്ണൂരിലെ മാര്‍ച്ചില്‍ എന്തെങ്കിലും സംഘര്‍ഷമുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി കെ പി സി സി പ്രസിഡന്റ് കെ സുധാകരന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കണ്ണൂരിലെ മാര്‍ച്ചില്‍ കെ സുധാകരന്‍ പങ്കെടുക്കുന്നില്ല.

കോഴിക്കോട് കലക്ടറേറ്റ്‌ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഡി സി സി പ്രസിഡിന്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍  റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലൂടെ പോലീസ് ബാരിക്കേഡുകള്‍ മറിച്ചിട്ടു. ഈ ബാരിക്കേഡ് ഉപയോഗിച്ച് കോഴിക്കോട്- വയനാട് റോഡില്‍ ഗതാഗതം തടഞ്ഞു. എന്നാല്‍ ഗതാഗത പ്രതിസന്ധി രൂക്ഷമായതോടെ നേതാക്കള്‍ ഇടപെട്ട് ബാരിക്കേഡ് റോഡില്‍ നിന്ന് പിന്നീട മാറ്റുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കൊല്ലം കലക്ടറേറ്റിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രവര്‍ത്തകര്‍ ബിരിയാണി ചെമ്പുമായി കലക്ടറേറ്റ് മതിന് മുകളില്‍ കയറി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഒരു പോലീസുകാരന് പരുക്കേറ്റു. കൊല്ലത്ത് ആര്‍ വൈ എഫ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പിന്തിരിക്കാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.

തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍കോട്, പാലക്കാട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി.എറണാകുളത്ത് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു.

 

.