കുഞ്ഞനുജനെ ജീവിതത്തിലേക്കു കൈപിടിച്ചുകയറ്റി സഹോദരി വേദനയില്ലാത്ത ലോകത്തേക്ക് പോയി. അസഹ്യമായ വേദന തിന്നു ചക്രക്കസേരയില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ മാട്ടൂര്‍ സെന്‍ട്രലിലെ അഫ്രയുടെ വേര്‍പാട് അവളെ ഓര്‍ക്കുന്നവരുടെയെല്ലാം കണ്ണു നനയിച്ചു.
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ് എം എ) രോഗബാധിതയായാണ് അവള്‍ പിറന്നത്. ഒരു ഡോസിനു കോടികള്‍ വിലവരുന്ന മരുന്നുകൊണ്ടുള്ള ചികിത്സ അവള്‍ സ്വപ്‌നത്തില്‍ പോലും കണ്ടില്ല. എന്നാല്‍ തന്റെ ഒന്നര വയസ്സുകാരന്‍ അനുജനും അതേ രോഗബാധിതനായപ്പോള്‍ അവനെങ്കിലും ലക്ഷപ്പെട്ടിരുന്നെങ്കില്‍ എന്ന് 14 കാരിയായ അവള്‍ ആഗ്രഹിച്ചു.
സ്വന്തം വേദന കടിച്ചിറക്കി ആ കൊച്ചു പെൺകുട്ടി അനുജനുവേണ്ടി നടത്തിയ അപേക്ഷ സുമനസ്സുകളെ കരുണാര്‍ദ്രമാക്കി.
വീഡിയോ കാണാം
---- facebook comment plugin here -----