Connect with us

International

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം; ആക്രമണ ലക്ഷ്യമില്ലെന്ന് അമേരിക്ക

ഇറാന്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇതിലും രൂക്ഷമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി

Published

|

Last Updated

ന്യൂയോര്‍ക്ക് | ഇറാനില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നില്‍ അമേരിക്കയുടെ സമ്മര്‍ദ്ദമാണെന്നു വ്യക്തമാക്കുന്ന പ്രതികരണവുമായി അമേരിക്ക രംഗത്തുവന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സഹാചര്യത്തില്‍ അമേരിക്ക യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും സജ്ജമാക്കിയെങ്കിലും ആക്രമണ ലക്ഷ്യമില്ലെന്നാണ് അമേരിക്ക പറയുന്നത്.

ഇറാന്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇതിലും രൂക്ഷമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. ആണവ പദ്ധതിയില്‍ നിന്ന് ഇറാന്‍ പിന്‍വാങ്ങണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ഇനിയും അതിന് തയ്യാറായില്ലെങ്കില്‍ ഇറാന്‍ അതിരൂക്ഷമായ ആക്രമണം ഏറ്റുവാങ്ങേണ്ടിവരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഇസ്രയേലില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ലഭിച്ചതിലും കൂടുതല്‍ പ്രഹരം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ട്രംപ് വിശദീകരിച്ചത്.

അമേരിക്ക യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും സജ്ജമാക്കിയത് സ്‌റാഈലിന്റെ മിസൈല്‍ പ്രതിരോധ ശേഷിയെ സഹായിക്കാനുള്ള നീക്കമാണെന്നാണ് പെന്റഗണ്‍ വിശദീകരിക്കുന്നത്. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് ദേശീയ സുരക്ഷാ സമിതിയുമായി യോഗം ചേരും.പശ്ചിമേഷ്യന്‍ മേഖലയില്‍ യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും സജ്ജമാക്കിയതിന് പിന്നാലെയാണ് അമേരിക്കയുടെ വിശദീകരണം. സജ്ജീകരണങ്ങളെല്ലാം ഇറാനെ പ്രതിരോധിക്കാന്‍ മാത്രമാണെന്ന് പെന്റഗണ്‍ അറിയിച്ചു. പശ്ചിമേഷ്യ യുദ്ധ ഭീതിയിലായതോടെ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest