Connect with us

Kerala

ചാരിത്രത്തില്‍ സംശയം; ഭാര്യയെ മക്കളുടെ മുന്നില്‍ കുത്തി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

ഭാര്യ സന്ധ്യയുടെ വായില്‍ മദ്യം ഒഴിച്ച് കൊടുത്ത് മര്‍ദ്ദിക്കുകയും ടോര്‍ച്ച് കൊണ്ട് തലക്കടിക്കുകയും ചെയ്തു

Published

|

Last Updated

തൃശൂര്‍  | ഭാര്യയെ മക്കളുടെ മുന്നില്‍വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂര്‍ അവണിശ്ശേരി സ്വദേശി ജിതീഷിനെയാണ് തൃശൂര്‍ ഒന്നാം അഡീ ജില്ലാകോടതി ശിക്ഷിച്ചത്. 2017 മെയ് മൂന്നിന് രാത്രി 11. 30 നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി മദ്യപിച്ചെത്തിയ ജിതീഷ് വീട്ടില്‍ ഭാര്യയുടെ ചാരിത്രത്തില്‍ സംശയിച്ച് വഴക്കുണ്ടാക്കി. പിന്നാലെ ഭാര്യ സന്ധ്യയുടെ വായില്‍ മദ്യം ഒഴിച്ച് കൊടുത്ത് മര്‍ദ്ദിക്കുകയും ടോര്‍ച്ച് കൊണ്ട് തലക്കടിക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സന്ധ്യയെ മക്കളുടെ മുന്നില്‍ വെച്ച് നെഞ്ചിലും വയറ്റിലും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു

ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്ന പ്രതി കുട്ടികളെയും ബന്ധുക്കളെയും ഭീക്ഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് മൂന്ന് കുട്ടികളെയും സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.

മൂന്ന് കുഞ്ഞുങ്ങളെ പൂര്‍ണ്ണ അനാഥത്ത്വത്തിലേക്ക് എത്തിച്ച പ്രതിയുടെ അതിക്രൂര പ്രവൃത്തിക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest