Connect with us

Kerala

പാര്‍ലിമെന്റില്‍ ചര്‍ച്ച: ഭരണപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷം

എങ്ങനെ ഭീകരര്‍ അവിടേക്കെത്തി, 26 പേരെ എങ്ങനെ വകവരുത്തിയെന്ന് മന്ത്രി പറഞ്ഞില്ലെന്ന് കോണ്‍ഗ്രസ് എം പി ഗൗരവ് ഗൊഗോയ് ആഞ്ഞടിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഒപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഭരണപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷം. ലോക്‌സഭയില്‍ 16 മണിക്കൂര്‍ ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിച്ച പ്രതിരോധ മന്ത്രിയുടെ വാദങ്ങളെ ശക്തമായി നേരിടുകയാണ് പ്രതിപക്ഷം.

സത്യം വ്യക്തമാക്കാനാണ് ചര്‍ച്ചയാവശ്യപ്പെട്ടത്. പലതും പറഞ്ഞെങ്കിലും പഹല്‍ഗാമില്‍ വീഴ്ചയുണ്ടായത്എങ്ങനെയെന്ന് പ്രതിരോധ മന്ത്രി പറഞ്ഞില്ല. എങ്ങനെ ഭീകരര്‍ അവിടേക്കെത്തി, 26 പേരെ എങ്ങനെ വകവരുത്തിയെന്ന് മന്ത്രി പറഞ്ഞില്ലെന്ന് കോണ്‍ഗ്രസ് എം പി ഗൗരവ് ഗൊഗോയ് ആഞ്ഞടിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍ കേവലമൊരു സൈനിക നടപടി മാത്രമായിരുന്നില്ല അത് ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയായിരുന്നുവെന്നു ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് സംസാരിച്ച പ്രതിരോധ മന്ത്രിയുടെ വാദത്തിനെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിരോധം.
പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ച്‌കൊണ്ടേയിരിക്കുമെന്നും രാജ്യത്തിന് അറിയണം എന്താണ് സംഭവിച്ചതെന്നും പ്രതിപക്ഷം പറഞ്ഞു. എന്തുകൊണ്ട് തീവ്രവാദികളെ ഇതുവരെ പിടികൂടാനായില്ല. പ്രതിരോധമന്ത്രി പലതും ഒഴിവാക്കി. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും?. ജമ്മുകശ്മീര്‍ ഗവര്‍ണ്ണര്‍ക്ക് പിന്നില്‍ ആഭ്യന്തരമന്ത്രിക്ക് ഒളിച്ചിരിക്കാനാവില്ല.

സുരക്ഷ വിലയിരുത്താന്‍ സമീപ ദിവസങ്ങളില്‍ അമിത്ഷാ അവിടെയുണ്ടായിരുന്നു. ഇതേ കുറിച്ച് ഒരു സൂചനയും ഇല്ലായിരുന്നോ? എന്ന് ഗൗരവ് ഗൊഗോയ് ചോദിച്ചു.ഗൗരവ് ഗൊഗോയ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനിടയില്‍ അനാവശ്യങ്ങള്‍ പറയരുതെന്ന് സ്പീക്കര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

തുര്‍ന്ന്’ലക്ഷ്യം യുദ്ധമല്ലെന്ന് പറയുന്നു, ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്നും പറയുന്നു.സംയുക്ത സൈനിക മോധാവിയടക്കം വിമാനങ്ങള്‍ വീണെന്ന് പറയുന്നു.ഏതെങ്കിലും റഫാല്‍ വിമാനം തകര്‍ന്ന് വീണിട്ടുണ്ടോ?35 റഫാല്‍ വിമാനങ്ങള്‍ നമുക്കുണ്ട് ,ഇപ്പോള്‍ എത്രയുണ്ട് ?പാകിസ്ഥാന് പിന്നില്‍ ചൈനയായിരുന്നുവെന്നും കേട്ടു. എന്നാല്‍ ചൈനയുടെ പങ്കിനെ കുറിച്ച് പ്രതിരോധമന്ത്രി ഒരു വാക്ക്‌പോലും പറഞ്ഞില്ല, പാകിസ്ഥാന് ചൈനയുടെ സഹായം കിട്ടിയോ ? രാജ്യത്തിന്റെ ആത്മാവിന് നേര്‍ക്കുണ്ടായ ആക്രമണത്തെ മുന്‍കൂട്ടി കാണാനാകാത്തത് വലിയ വീഴ്ചയാണ്’എന്നും ഗൗരവ് ഗൊഗോയ് പാര്‍ലമെന്റില്‍ പറഞ്ഞു.

 

 

 

Latest