Connect with us

Kerala

വിസ്മയ കേസ്; പ്രതി കിരണിന്റെ പിതാവ് കൂറുമാറി

Published

|

Last Updated

കൊല്ലം | ഗാര്‍ഹിക പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യയില്‍ അഭയം തേടിയ വിസ്മയയുമായി ബന്ധപ്പെട്ട കേസില്‍ കൂറുമാറ്റം. പ്രതിയായ ഭര്‍ത്താവ് കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നാണ് ഇന്ന് സദാശിവന്‍ പിള്ള കോടതിയില്‍ മൊഴി നല്‍കിയത്. കുറിപ്പ് താന്‍ വീട്ടിലെത്തിയ ഒരു പോലീസുകാരന് കൈമാറിയെന്നും ഇയാള്‍ കോടതിയില്‍ വ്യക്തമാക്കി. നേരത്തെ പോലീസിന് നല്‍കിയ മൊഴിയിലെവിടെയും ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് സദാശിവന്‍ പിള്ള പറഞ്ഞിരുന്നില്ല. ശബ്ദം കേട്ടെത്തിയപ്പോള്‍ നിലത്ത് കിടത്തിയ നിലയില്‍ വിസ്മയയെ കാണുകയായിരുന്നുവെന്നും വിശദീകരിച്ചു. എന്നാല്‍, ആത്മഹത്യാ കുറിപ്പ് പോലീസിന് കൈമാറിയെന്നാണ് നിലവിലെ മൊഴി. ഈ സാഹചര്യത്തില്‍, പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കേസിലെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ആത്മഹത്യാ പ്രേരണയടക്കം ഒമ്പത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

---- facebook comment plugin here -----

Latest