Connect with us

Kerala

ആള്‍മാറാട്ട കേസില്‍ ബിട്ടി മൊഹന്തി ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരായേക്കും

ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ച് വരവെ 2006ല്‍ പരോളിലിറങ്ങി ബിട്ടി മുങ്ങുകയായിരുന്നു.

Published

|

Last Updated

കണ്ണൂര്‍  | ആള്‍മാറാട്ട കേസില്‍ ഒഡിഷ സ്വദേശി ബിട്ടി മൊഹന്തി ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരായേക്കും. ബലാത്സംഗ കേസില്‍ രാജസ്ഥാനില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെ പരോളില്‍ ഇറങ്ങി കേരളത്തിലേക്ക് മുങ്ങിയ ബിട്ടി ബാങ്ക് ഓഫീസറായി ജോലി ചെയ്യവേയാണ് പിടിയിലായത്. ഒഡീഷ മുന്‍ ഡിജിപി ബി ബി മൊഹന്തിയുടെ മകനാണ് ബിട്ടി . ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ച് വരവെ 2006ല്‍ പരോളിലിറങ്ങി ബിട്ടി മുങ്ങുകയായിരുന്നു. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ജര്‍മജന്‍ യുവതിയെ രാജസ്ഥാനില്‍ വച്ചാണ് ഇയാള്‍ ബലാത്സംഗം ചെയ്തത

2013 മാര്‍ചച്ച് 9ന് വ്യാജ രേഖ കേസില്‍ പഴയങ്ങാടി പോലീസിന്റെ പിടിയിലായി ബിട്ടി മൊഹന്തി. രാഘവ് രാജ് എന്ന് പേര് മാറ്റിയ ബിട്ടി പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് മുതല്‍ എന്‍ജിനീയറിംഗ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വരെ വ്യാജമായി തരപ്പെടുത്തി. കണ്ണൂരിലെത്തിയ ബിട്ടി കണ്ണൂര്‍ സര്‍വകലാശാലയില്‍ ചേരുകയും എംബിഎ ബിരുദമെടുക്കുകയും ചെയ്തു. തുടര്‍ന്ന് എസ്ബിടിയില്‍ പ്രൊബേഷണറി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു.

ആറുവര്‍ഷത്തിലധികം കണ്ണൂരില്‍ താമസിച്ചുവന്ന ബിട്ടിയെ 2013ല്‍ പഴയങ്ങാടി പോലീസ് തിരിച്ചറിഞ്ഞു. രാഘവ് രാജ് എന്ന പേരില്‍ കഴിയുന്നത് ബിട്ടി മൊഹന്തി ആണെന്ന് കാട്ടി ബേങ്ക് അധികൃതര്‍ക്കും പോലീസിനും ലഭിച്ച ഊമക്കത്താണ് ഇയാളെ തിരിച്ചറിയാന്‍ കാരണമായത്. . വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബിട്ടിക്കെതിരെ പഴയങ്ങാടി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

---- facebook comment plugin here -----

Latest