Connect with us

National

ഭാരത് ഗൗരവ് ട്രെയിനില്‍ 80ഓളം യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ

ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Published

|

Last Updated

ചെന്നൈ|ഭാരത് ഗൗരവ് സ്‌പെഷ്യല്‍ ട്രെയിനില്‍ ഭക്ഷ്യവിഷബാധ.80ഓളം യാത്രക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തത്. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട യാത്രക്കാര്‍ക്കാണ് വയറുവേദനയും അതിസാരവുമുടക്കം രോഗങ്ങള്‍ പിടിപെട്ടത്.

ട്രെയിന്‍ പൂനെ സ്റ്റേഷനില്‍ എത്താനിരിക്കെയാണ് സംഭവം. മെഡിക്കല്‍ സഹായം നല്‍കുന്നതിനായി റെയില്‍വേ ആശുപത്രിയിലെ ഡോക്ടര്‍മാരെയും റൂബി ഹാളിലെ ഡോക്ടര്‍മാരെയും മറ്റ് റെയില്‍വേ ഉദ്യോഗസ്ഥരെയും പൂനെ സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡിവിഷണല്‍ കൊമേഴ്ഷ്യല്‍ മാനേജരും പിആര്‍ഒയുമായ രാംദാസ് ഭിസെ പറഞ്ഞു. ഏകദേശം 1,000 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.

ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ട്രെയിനില്‍ അടുക്കള സൗകര്യം ഇല്ലായിരുന്നു. സോലാപൂരില്‍ നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയുള്ള വാദി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ഭക്ഷണം കഴിച്ചതായി റിപ്പോര്‍ട്ടുണ്ട്. റെയില്‍വേ ഭക്ഷണം നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.