Connect with us

Kerala

ആശങ്കകള്‍ക്ക് വിരാമം; തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ടുവയസ്സുകാരിയെ കണ്ടെത്തി

നഗരത്തിലെ ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം ചാക്കയില്‍ തട്ടിക്കൊണ്ടുപോയ നാടോടി ദമ്പതികളുടെ കുട്ടിയെ കണ്ടെത്തി. നഗരത്തിലെ ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ്  മേരി എന്ന രണ്ടുവയസ്സുകാരിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 19 മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.കുട്ടിയുടെ ആരോഗ്യനില തൃപത്തികരം.

ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീന ദേവി ദമ്പതികളുടെ രണ്ട് വയസുള്ള മകളെ ഇന്ന് പുലര്‍ച്ചെ മുതലാണ് കാണാതായത്. തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് നാടോടി ദമ്പതികള്‍ താമസിച്ചിരുന്നത്. ഇന്നലെ രാത്രി മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് കുട്ടി ഉറങ്ങാന്‍ കിടന്നത്. അര്‍ധരാത്രി ഒരു മണിക്ക് ശേഷം കുട്ടിയെ കാണാതാവുകയായിരുന്നെന്നാണ് രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രി 12 മണിക്ക് ശേഷം രണ്ടുപേര്‍ ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇവര്‍ക്കിടയില്‍ കുട്ടിയുള്ളതായി സംശയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ശക്തമാക്കി. ഒടുവില്‍ നീണ്ട 19 മണിക്കൂറുകള്‍ക്കുശേഷം കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ബ്രഹ്മോസിനരികിലെ ഓടയില്‍ നിന്ന് വൈകീട്ട് 7.30ഓടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

 

 

 

Latest