Connect with us

National

ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവം; കുഞ്ഞ് ഉദരത്തില്‍ വെച്ച് തന്നെ മരിച്ചതായി പോലീസ്

ഭര്‍ത്താവ് പ്രതിയായ പീഡനക്കേസ് ഒത്തു തീര്‍പ്പാക്കാനെത്തിയ ഗര്‍ഭിണിയെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തിയത്.

Published

|

Last Updated

മൊറേന| മധ്യപ്രദേശിലെ മൊറേനയില്‍ ഭര്‍ത്താവ് പ്രതിയായ പീഡനക്കേസ് ഒത്തു തീര്‍പ്പാക്കാനെത്തിയ ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. യുവതിയുടെ ഗര്‍ഭസ്ഥ ശിശു ഉദരത്തില്‍ വെച്ച് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. എട്ടു മാസം ഗര്‍ഭിണിയായിരിക്കെയാണ് യുവതി അതിക്രൂരമായ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തിയത്.

ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ജീവനു വേണ്ടി പോരാടുകയാണെന്ന് പോലീസ് അറിയിച്ചു. 80 ശതമാനം പൊള്ളലേറ്റ യുവതി ഗ്വാളിയോറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അംബാല ടൗണില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി ചന്ദ്കാപുര വില്ലേജില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച യുവതിയുടെ കൂടെ ചര്‍ച്ചക്കായി ഗ്രാമത്തിലെത്തിയതായിരുന്നു പ്രതികളെന്ന്‌ അംബാല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അലോക് പരിഹാര്‍ പറഞ്ഞു. ചര്‍ച്ച നടന്ന വീട്ടില്‍ വെച്ച്  മൂന്ന് പേര്‍ ഗര്‍ഭിണിയായ യുവതിയെ  ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം ഇന്ധനം ഒഴിച്ച് കത്തിക്കുകയും ചെയ്തു.

ഇരയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയതായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

 

 

 

---- facebook comment plugin here -----

Latest