Kerala
മുംബെെ ബാർജ് ദുരന്തത്തിൽ ഒരു മലയാളി കൂടി മരിച്ചു
മുംബൈ | ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ തീരത്ത് ബാര്‍ജുകള്‍ മുങ്ങിയുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു.
അടൂര്‍ സ്വദേശി വിവേക് സുരേന്ദ്രന്‍ ആണ് മരിച്ചത്. ബാർജിൽ സേഫ്റ്റി ഓഫീസറായിരുന്നു സുരേന്ദ്രൻ. വിവേകിന്റെ മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞു. ഇതോടെ ബാര്‍ജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി.
ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാര്‍ജുകള്‍ അപകടത്തില്‍പെട്ടത്. അപടത്തില്‍ പെട്ട പി 305 ബാര്‍ജില്‍ 30 മലയാളികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ 22 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചില്‍ തുടരുകയാണ്.
ഒഎന്‍ജിസിയുടെ ബാര്‍ജുകളാണ് അഫകടത്തില്‍പെട്ടത്. ബാര്‍ജുകളില്‍ 261 തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നും 186 പേരെ രക്ഷപ്പെടുത്തിയെന്നും ഒഎന്‍ജിസി അറിയിച്ചു. 51 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.