Kerala
മുഖ്യമന്ത്രിക്കെതിരായ ആക്ഷേപം; മന്ത്രി മുരളീധരന്‍ പദവി മറന്ന് തനി സംഘിയായി മാറിയെന്ന് പി ജയരാജന്‍
കണ്ണൂര്‍ | മുഖ്യമന്ത്രിക്കെതിരെ കടുത്ത ആക്ഷേപമുന്നയിച്ച കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരനെതിരെ രൂക്ഷമായി പ്രതികരിച്ച് സി പി എം നേതാവ് പി ജയരാജന്‍. കേരളത്തില്‍ നിന്നുള്ള ഒരു വിലയുമില്ലാത്ത ഒരു കേന്ദ്ര സഹ മന്ത്രി മുഖ്യമന്ത്രി നിലവാരമില്ലാത്ത വിമര്‍ശനമുയര്‍ത്തിയിരിക്കുകയാണെന്ന് ജയരാജന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
മുരളീധരന്‍ സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയിരിക്കുകയാണ്. മുമ്പൊരിക്കല്‍ ഈ മാന്യന്‍ കാക്കി ട്രൗസറിട്ട് നടന്ന കാലത്തെ ഒരു സംഭവം ഓര്‍മ വരുന്നു. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ: നായനാര്‍ ആയിരുന്നു. ഡല്‍ഹി കേരള ഹൗസില്‍ അദ്ദേഹമുള്ളപ്പോള്‍ കുറച്ച് ആര്‍ എസ് എസുകാരേയും എ ബി വി പിക്കാരേയും കൂട്ടി ഈ വിദ്വാന്‍ നായനാരുടെ മുറിയില്‍ അത്രിക്രമിച്ചു കയറി വാതില്‍ കുറ്റിയിട്ടു. കൈയിലൊരു വെള്ള പേപ്പറുമുണ്ടായിരുന്നു. കേരളത്തില്‍ അറസ്റ്റിലായ ഒരു എ ബി വി പി പ്രവര്‍ത്തകനെ വിട്ടയക്കുമെന്ന് മുഖ്യമന്ത്രി പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, നായനാര്‍ കുലുങ്ങിയില്ല. പോയി പണി നോക്കാന്‍ പറഞ്ഞു. ആര്‍ എസ് എസുകാര്‍ പോലീസ് പിടിയിലുമായി. മുരളീധരനെ കണക്കിന് കളിയാക്കിക്കൊണ്ടുള്ള പോസ്റ്റില്‍ പറയുന്നു.
എഫ് ബി കുറിപ്പിന്റെ പൂര്‍ണ രൂപം: കേരളത്തിൽ നിന്നുള്ള “ഒരു വിലയുമില്ലാത്ത” ഒരു കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രി സ:പിണറായി വിജയനെതീരെ നിലവാരമില്ലാത്ത ആക്ഷേപമുയർത്തിയതിനെ കുറിച്ച് സമൂഹത്തിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണല്ലോ.ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി.