Connect with us

National

കര്‍ഷകരും കേന്ദ്രവുമായുള്ള അഞ്ചാം വട്ട ചര്‍ച്ചയും പരാജയം; തിങ്കളാഴ്ച വീണ്ടും ചര്‍ച്ച

Published

|

Last Updated

ന്യൂഡല്‍ഹി |കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും സംയുക്ത കിസാന്‍ മോര്‍ച്ചയും തമ്മില്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. വിവാദ നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികള്‍ ഉറച്ച് നിന്നപ്പോള്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ഈ ചര്‍ച്ചയിലും ആവര്‍ത്തിച്ചു. ഇതോടെയാണ് വിഷയത്തില്‍ അഞ്ചാം വട്ടവും നടന്ന ചര്‍ച്ച പരാജയപ്പെട്ടത്.

തിങ്കളാഴ്ച ഇരു വിഭാഗവും ചര്‍ച്ച നടത്തും.
സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതിനിടെ ചര്‍ച്ചയില്‍ ആദ്യമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും കര്‍ഷകരും ഭക്ഷണം പങ്കിട്ടു. ചര്‍ച്ചക്ക് വരുമ്പോള്‍ കര്‍ഷകര്‍ കൊണ്ടുവന്ന ഭക്ഷണമാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമറും പിയുഷ് ഗോയലും പങ്കിട്ടത്. കഴിഞ്ഞ അഞ്ച് തവണ ചര്‍ച്ചയ്ക്കെത്തിയിരുന്നപ്പോഴും കേന്ദ്രത്തിന്റെ ആതിഥ്യം സ്വീകരിക്കാതെ സ്വന്തം നില്ക്കെത്തിച്ച ഭക്ഷണമായിരുന്നു കര്‍ഷകര്‍ കഴിച്ചത്.