Connect with us

Socialist

'കര്‍ഷക നിയമത്തെ അനുകൂലിച്ച രവിചന്ദ്രന്‍ സംഘ്പരിവാറിന് വിടുപണി ചെയ്യുന്ന വിധം'

Published

|

Last Updated

സംഘ്പരിവാറിന് വിടുപണി ചെയ്യുന്ന സി രവിചന്ദ്രന്റെ പോയ്മുഖം ഒന്നുകൂടി അനാവൃതമായിരിക്കുകയാണ് കര്‍ഷക നിയമങ്ങളെ പിന്തുണച്ചതിലൂടെയെന്ന് വിമര്‍ശനം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകാലത്ത് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ അത്ര മോശമൊന്നുമല്ല എന്ന അഭിപ്രായവുമായി നേരത്തേയും രവിചന്ദ്രന്‍ തന്റെ സംഘ് അനുകൂലത വെളിപ്പെടുത്തിയിരുന്നു.

അസ്സല്‍ സവര്‍ക്കറിസ്റ്റാണ് രവിചന്ദ്രനെന്ന് പറയുന്നു രഞ്ജിത് രാമചന്ദ്രന്‍. പശു ആരാധനക്കെതിരെ രവിചന്ദ്രന്‍ നടത്തിയ പ്രഭാഷണങ്ങളെ മുന്‍നിര്‍ത്തിയാണ്, സംഘ്അനുകൂലിയല്ല എന്ന് അനുയായികള്‍ ന്യായീകരിക്കാറുള്ളത്. എന്നാല്‍, സര്‍വക്കറിന് പശു ആരാധനയില്‍ യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല.

എന്നാല്‍ ഇടത്, ഇസ്ലാം, ക്രിസ്ത്യന്‍ വിരുദ്ധ ആവോളം സവര്‍ക്കറിസ്റ്റുകള്‍ക്കുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കും ജാതിബോധങ്ങള്‍ക്കുമെതിരെ ചിലപ്പോള്‍ അവര്‍ ശബ്ദിച്ചെന്നിരിക്കും. എന്നാല്‍, തുടര്‍ച്ചയായി ബോധപൂര്‍വം ഏത് രാഷ്ട്രീയത്തിന് ഗുണം ചെയ്യുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത് എങ്കില്‍ അയാള്‍ ആ രാഷ്ട്രീയത്തിന്റെ വക്താവാണെന്നും പറയുന്നു രഞ്ജിത് രാമചന്ദ്രന്‍. ഫേസ്ബുക്കിലാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്. പോസ്റ്റിന്റെ പൂര്‍ണരൂപം:

 

---- facebook comment plugin here -----

Latest