Connect with us

Kerala

നിക്ഷേപ തട്ടിപ്പ്: എം സി ഖമറുദ്ദീനെതിരെ രണ്ട് വഞ്ചനാ കേസുകള്‍ കൂടി

Published

|

Last Updated

കാസര്‍കോട് | നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്‌ലിം ലീഗ് എം എല്‍ എ. എം സി ഖമറുദ്ദീനെതിരെ രണ്ട് വഞ്ചനാ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്. കാസര്‍കോട്, ചന്തേര സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതോടെ ഖമറുദ്ദീനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 111 ആയി. വലിയപറമ്പ്, തൃക്കരിപ്പൂര്‍ സ്വദേശികളാണ് പരാതിക്കാര്‍. തങ്ങളില്‍ നിന്നും യഥാക്രമം 11 ലക്ഷവും 16 ലക്ഷവും രൂപ നിക്ഷേപമായി വാങ്ങുകയും തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

ഖമറുദ്ദീന്‍ എം എല്‍ എയുടെ കൂട്ടുപ്രതിയായ പൂക്കോയ തങ്ങള്‍ മാത്രം പ്രതിയായി മൂന്ന് വഞ്ചനാ കേസുകള്‍ കൂടി ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് പേരില്‍ നിന്നായി 19 ലക്ഷം നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ഇരുവരും പ്രതികളായ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 115 വഞ്ചനാ കേസുകളാണുള്ളത്. പൂക്കോയ തങ്ങള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചിരുന്നെങ്കിലും പൂക്കോയ തങ്ങള്‍ എത്തിയിരുന്നില്ല.

Latest