Connect with us

Gulf

റൗളാ ഷെരീഫിലെ ഹുജ്റത്ത് ശരീഫിന്റെ സൂക്ഷിപ്പുകാരൻ ആഗാ അഹ്മദ് അലി യാസീൻ വഫാത്തായി

Published

|

Last Updated

മദീന | മദീനയിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രവാചകർ മുഹമ്മദ് നബി(സ) തങ്ങളുടെ ഹുജ്റത്ത് ശരീഫിന്റെയും റൗളയിലെ മിഹ്റാബിന്റെയും സൂക്ഷിപ്പ് കാരൻ ആഗാ മുഹമ്മദ് അലി യാസീൻ വഫാത്തായി. 95 വയസ്സായിരുന്നു.

വർഷങ്ങളായി മദീന പള്ളിയിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. മസ്ജിദുന്നബവിയിൽ വെച്ച് നടന്ന മയ്യിത്ത് നിസ്‌കാര ശേഷം ഖബറടക്കം ജന്നത്തുൽ ബഖീഇൽ നടന്നു.

അയ്യൂബി കാലഘട്ടം മുതലാണ് ഹുജ്റയുടെയും റൗളയുടെയും സംരക്ഷണത്തിന്നായി ആഗമാർ എന്നറിയപ്പെടുന്നവരെ നിയോഗിച്ചിരുന്നത്. അഗാവത്ത് വംശാവലി വംശനാശത്തിന്റെ വക്കിലാണ് എന്ന് കണ്ടെത്തിയതോടെ ഫൈസൽ ബിൻ സൽമാണ് രാജകുമാരന്റെ മാർഗനിർദേശപ്രകാരം അടുത്തിടെ പുസ്തകവും ഡോക്യുമെന്റേറിയും പുറത്തിറക്കിയിരുന്നു.

Latest