Connect with us

Kerala

ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബിയെ വീണ്ടും നുണപരിശോധനക്ക് വിധേയനാക്കും

Published

|

Last Updated

തിരുവനന്തപുരം | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കലാഭവന്‍ സോബിയെ വീണ്ടും നുണപരിശോധനക്ക് വിധേയമാക്കും. ഇതിനായി ചൊവ്വാഴ്ച ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കി. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനാണ് വീണ്ടും സോബിയെ പരിശോധനക്ക് വിധേയമാക്കുന്നത്. ശനിയാഴ്ച സോബിയെ നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു

ബാലഭാസ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സോബി ആവര്‍ത്തിച്ചു. കേസില്‍ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും 15 ദിവസത്തിനകം നിര്‍ണായകമായ അറസ്റ്റുണ്ടാകുമെന്നും കലാഭവന്‍ സോബി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അപകടത്തിനു സാക്ഷിയെന്നവകാശപ്പെടുന്ന കലാഭവന്‍ സോബി എന്നിവരുടെ നുണപരിശോധനയാണു ശനിയാഴ്ച പൂര്‍ത്തിയാക്കിയത്. പരിശോധനാ ഫലം മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറും.

അപകടസ്ഥലത്ത് താന്‍ ദുരൂഹ സാഹചര്യത്തില്‍ സ്വര്‍ണ കള്ളക്കടത്തു കേസ് പ്രതി സരിത്തിനെ കണ്ടെന്ന കലാഭവന്‍ സോബിയുടെ മൊഴി സത്യമാണോ എന്നാണു സിബിഐ പ്രധാനമായി പരിശോധിക്കുന്നത്.