Connect with us

Kerala

ഖമറുദ്ദീന്റെ രാജിക്കായി കാസര്‍കോട് ഇന്ന് സി പി എം, ബി ജെ പി സമരങ്ങള്‍

Published

|

Last Updated

കാസര്‍കോട് | കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ ലീഗ് എം എല്‍ എ എം സി ഖമറുദ്ദീന്റെ രാജിക്കായി കാസര്‍കോട് പ്രക്ഷോഭം ശക്തമാകുന്നു. ഇന്ന് ബി ജെ പിയും സി പി എമ്മും ജില്ലയില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തും. കാസര്‍കോട് നഗരത്തിലാണ് സി പി എം ബഹുജന പ്രക്ഷോഭം നടക്കുക.

ഖമറദ്ദീന്‍ രാജിവെക്കുക, ക്രൈം ബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തുക, നിക്ഷേപകര്‍ക്ക് നിക്ഷേപ തുകയും ഡിവിഡെന്റും നല്‍കുക തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തിയാണ് സി പി എമ്മിന്റെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം. എം എല്‍ എക്കെതിരെ ഉയര്‍ന്ന വഖഫ് ഭൂമി കേസും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും സി പി എം ആവശ്യപ്പെട്ടു.
എന്‍ ഡി എ നടത്തുന്ന പ്രതിരോധ സംഗമത്തില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

 

 

Latest