Connect with us

National

ഭാര്യക്കൊപ്പം രാത്രി നടക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

Published

|

Last Updated

ചണ്ഡീഗഢ്| ഭാര്യക്കും പിതാവിനുമൊപ്പം രാത്രിയിൽ നടക്കാനിറങ്ങിയ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. പഞ്ചാബിലെ പട്യാല ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പട്യാലയിലെ ഫാക്ടറി പ്രദേശത്ത് വാടകക്ക് താമസിക്കുന്ന ബിഹാർ സ്വദേശിയായ മിഥുൻ പട്ടേലാണ്(21) ദാരുണമായി കൊല്ലപ്പെട്ടത്.

പട്യാല ജില്ലയിലെ ശങ്കർ പൂർ ഗ്രാമത്തിലെ ജഗ്മോഹൻ സിംഗ്, ഹരിയാനയിലെ കുരുക്ഷേത്ര ജില്ല സ്വദേശിയായ ഭൂപിന്ദർ സിംഗ് എന്നിവരാണ് യുവാവിനെ അക്രമിച്ചത്. തിങ്കളാഴ്ച അർധരാത്രി ഗുരുദ്വാര ദുഖ് നിവാരൻ സാഹിബിന് സമീപം നടക്കാനിറങ്ങിയ ഇവരെ പ്രതികൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. യുവതി തന്റെ ഭാര്യയാണെന്ന് മിഥുൻ പറഞ്ഞെങ്കിലും അവർ അവനെ മദ്യക്കുപ്പി കൊണ്ടും ഇഷ്ടികയും കല്ലും കൊണ്ടും ക്രൂരമായി മർദിക്കുകയായിരുന്നെന്ന് മിഥുന്റെ പിതാവ് പോലീസിനോട് പറഞ്ഞു.

ഗുരുതര പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ അക്രമികളെ തിരിച്ചറിഞ്ഞതായും കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.

Latest