Connect with us

Covid19

വയനാട്ടില്‍ മൂന്ന് കോളനികളിലെ 650 ആദിവാസികള്‍ ക്വാറന്റൈനില്‍

Published

|

Last Updated

കല്‍പ്പറ്റ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള വയനാട്ടില്‍ മുന്‍കരുതലിന്റെ ഭാഗമായി മൂന്ന് ആദിവാസി കോളനികള്‍ പൂര്‍ണമായും അടച്ചു. ഇവിടത്തെ 650 ഓളം ആദിവാസികളെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്തു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ കുണ്ടറ, കൊല്ലി, സര്‍വാണി എന്നീ കോളനികളിലാണ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. സന്ദര്‍ശകരെ പൂര്‍ണമായും വിലക്കിയരിക്കുകയാണ്. പുറത്ത് നിന്ന് ആരേയും അനുവാദമില്ലാതെ കോളനിയിലേക്ക് കടത്തില്ലെന്ന് പോലീസ് അറിയിച്ചു.

ചെന്നൈ കോയമ്പേട് മാര്‍ക്കറ്റ് സന്ദര്‍ശിച്ച് എത്തിയ ട്രക്ക് ഡ്രെവറുടെ മകളുടെ ഭര്‍ത്താവ് നടത്തിയിരുന്ന ചായക്കടയിലും പലചരക്ക് കടയിലും കോളനികളില്‍ ഉള്ളവരില്‍ ഏറെ പേരും എത്തിയിരുന്നതായാണ് വിവരം. കോളനികളിലെ ജീവിത രീതി അനുസരിച്ച് ഒരാളില്‍ വൈറസ് ബാധിച്ചാല്‍ രോഗപ്പകര്‍ച്ച വളരെ വേഗത്തിലാകാമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. മാത്രമല്ല ആദിവാസി വിഭാഗക്കാരിലേറെയും പോഷകാഹാരക്കുറവും വിളര്‍ച്ചയുമുളളവരുമാണ്. നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് കോളനികളും അഡിയ വിഭാക്കാരുടേതാണ്.

177 കോളനികളിലായി പതിമൂന്നായിരത്തില്‍ അധികം അഡിയരാണ് വയനാട്ടിലുളളത്. ഇവരാകട്ടെ ദിവസേന എന്നവണ്ണം പരസ്പരം ബന്ധപ്പെടുന്നവരും. സമാനമായ സ്ഥിതിയാണ് പണിയര്‍ അടക്കമുളള മറ്റ് ആദിവാസികളുടെയും. പോഷകാഹാരക്കുറവും വിളര്‍ച്ചയും അമിത മദ്യപാനം സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങളുമുളള ഒരു വിഭാഗത്തിലേക്ക് കൊവിഡ് എത്തിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

---- facebook comment plugin here -----

Latest