Connect with us

Covid19

പ്രവാസികളെ നിരീക്ഷണത്തിലാക്കല്‍: കേസ് ഹൈക്കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റിവെച്ചു

Published

|

Last Updated

കൊച്ചി | ഗള്‍ഫില്‍നിന്നു പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. നിരീക്ഷണ കാലാവധി സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് കേസ് കൂടുതല്‍ വാദത്തിനായി മാറ്റിവെച്ചത്.

ഗള്‍ഫില്‍നിന്ന് പ്രവാസികളെ എത്തിക്കണമെന്നാവശ്യപ്പെട്ട് കെ എം എസി സി നല്‍കിയ ഹര്‍ജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്. പ്രവാസികളെ എത്തിച്ച് തുടങ്ങിയെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ക്വാറന്റീന്‍ കേസിന്റെ പരിധിയില്‍ വരുമോയെന്ന് ആരാഞ്ഞ കോടതി കേസ് മാറ്റി വെക്കുകയായിരുന്നു.

കേന്ദ്ര നിര്‍ദേശം കര്‍ശനമായി പാലിക്കണം. ഇതില്‍ ഭേദഗതി വരുത്തുന്നത് വരെ പതിനാല് ദിവസം തന്നെയായിരിക്കും സര്‍ക്കാര്‍ നിരീക്ഷണ കാലം. പ്രവാസികളെ ആരോഗ്യ പരിശോധനക്ക് ശേഷമാണ് യു എ ഇയില്‍നിന്നുകഴിഞ്ഞ ദിവസം എത്തിച്ചതെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ ഒരുക്കുന്ന നിരീക്ഷണ കാലാവധി ഏഴ് ദിവസമാണെന്നും ബാക്കി ഏഴ് ദിവസം വീട്ടില്‍ കഴിഞ്ഞാല്‍ മതിയെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും നെഗറ്റീവാണെങ്കില്‍ ബാക്കി 14 ദിവസം വീട്ടില്‍ നീരീക്ഷണത്തിലും കഴിയണമെന്നാണ്കേന്ദ്രം പറയുന്നത്.

നീരീക്ഷണ കാലാവധി ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ അതില്‍ തീരുമാനമെടുത്തില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.