Connect with us

National

അപമാനം സഹിക്കാന്‍ വയ്യ; വിവാഹ മോചനം ആവശ്യപ്പെട്ട് നിര്‍ഭയ കേസ് കുറ്റവാളിയുടെ ഭാര്യ

Published

|

Last Updated

പാറ്റ്‌ന | നിര്‍ഭയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട അക്ഷയ് കുമാര്‍ സിംഗില്‍ നിന്ന് വിവാഹ മോചനം തേടി ഭാര്യ. മാര്‍ച്ച് 13നാണ് ഔറംഗാബാദ് കുടുംബ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജ് രാംലാല്‍ ശര്‍മ മുമ്പാകെ വിവാഹ മോചന ഹരജി ഫയല്‍ ചെയ്തത്. ഒരു ബലാത്സംഗ കുറ്റവാളിയുടെ ഭാര്യയായി അപമാനം സഹിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് വിചാരണ തുടങ്ങിയ കേസ് തുടര്‍ വാദം കേള്‍ക്കലിനായി മാര്‍ച്ച് 19ലേക്കു മാറ്റി. ഇതിന്റെ പിറ്റേ ദിവസമാണ് നിര്‍ഭയ കേസിലെ അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള നാലു കുറ്റവാളികളെയും തൂക്കിലേറ്റുന്നത്.

2012 ഡിസംബര്‍ 16 നാണ് 23കാരിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്. ഈ ബസിലെ ക്ലീനര്‍ ആയിരുന്ന അക്ഷയ് കുമാര്‍ സിംഗിനെ ഇതേവര്‍ഷം ഡിസംബര്‍ 21നാണ് പോലീസ് അറസ്റ്റു ചെയ്തത്.

Latest