Connect with us

Kerala

വിമര്‍ശിച്ചാല്‍ വധിക്കുമെന്ന്; പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് ഭീഷണിക്കത്ത്

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. എസ് ഡി
പി ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റേയും പേരിലാണ് ഭീഷണിക്കത്ത്. എസ് ഡി പി ഐയെയും പോപ്പുലര്‍ ഫ്രണ്ടിനേയും വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് കത്തിലുള്ളത്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിനും വധഭീഷണിയുണ്ട്. കത്ത് പോലീസിന് കൈമാറി.

ഭീഷണിക്കത്ത് സംബന്ധിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

അതിനിടെ, സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെതിരെയും വധഭീഷണിക്കത്ത് ലഭിച്ചു. രവീന്ദ്രന്‍ എം എന്നയാളാണ് തപാലില്‍ ഭീഷണിക്കത്ത് അയച്ചത്. കൂത്തുപറമ്പ് പാട്യം ഗോപാലന്‍ സ്മാരക മന്ദിരത്തിലാണ് കത്ത് ലഭിച്ചത്. സംഭവത്തില്‍ കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.