Connect with us

National

കനത്ത പോരാട്ടത്തിനിടയിലും പട്പര്‍ഗഞ്ച് വിട്ടുകൊടുക്കാതെ സിസോദിയ

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി പട്പര്‍ഗഞ്ച് മണ്ഡലത്തില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ക്ലൈമാക്‌സ് ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലം. വോട്ടെണ്ണല്‍ പുരോഗമിക്കവെ ഇവിടുത്തെ ഫലം മാറിമറിഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ എ എ പി സ്ഥാനാര്‍ഥിയും ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയം കൊയ്തു. ബി ജെ പിയുടെ രവീന്ദര്‍ സിംഗ് നേഗിയാണ് സിസോദിയക്കു മുമ്പില്‍ അടിയറവു പറഞ്ഞത്.

ബി ജെ പിയുടെ വിഭജന രാഷ്ട്രീയത്തിന് ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണെന്ന് വിജയത്തിനു ശേഷം സിസോദിയ പ്രതികരിച്ചു. ആം ആദ്മി സര്‍ക്കാറിന്റെ അഞ്ച് വര്‍ഷത്തെ വികസനത്തിലൂന്നിയുള്ള നയങ്ങളെ വോട്ടര്‍മാര്‍ സ്വീകരിച്ചുവെന്നതാണ് ഈ ഉജ്ജ്വല വിജയം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ സിസോദിയയുടെ ഹാട്രിക് വിജയം കൂടിയാണിത്. 2013 ല്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത സീറ്റ് 2015ല്‍ നിലനിര്‍ത്താനും സിസോദിയക്കായി.