Connect with us

National

മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല; റേപ് ഇന്ത്യ പരാമര്‍ശത്തില്‍ നിലപാട് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന നിലപാട്് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നും രാഹുല്‍ ഗാന്ധിയെന്നാണെന്നും അദ്ദേഹം പറഞ്ഞു. ബ്രി്ട്ടീഷുകാരോട് മാപ്പ് പറഞ്ഞ വി ഡി സവര്‍ക്കറുടെ ചരിത്രം ഓര്‍മ്മിപ്പിച്ചാണ് രാഹല്‍ ഗാന്ധിയുടെ പരാമര്‍ശം.
മതങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ സംഘര്‍ഷത്തിലേക്ക് തള്ളി വിടുകയാണ് മോദി സര്‍ക്കാര്‍. ഈ പ്രദേശങ്ങളെ കത്തിക്കുകയാണ് മോദി ചെയ്തതതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഭരണഘടന തകര്‍ത്ത മോദി രാജ്യത്തോട് മാപ്പ് പറയണം.രാജ്യത്തെ ജി ഡി പി വളര്‍ച്ചാ നിരക്ക് 4 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച ഇനിയും പരിഹരിക്കാനായിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Latest