Connect with us

National

ഹരിയാനയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് ജെ ജെ പി ; ബിജെപിയെ താഴെയിറക്കണോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണം

ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഏഴ് സ്വതന്ത്ര എംഎല്‍എ മാരില്‍ മൂന്ന് പേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിംഗ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്

Published

|

Last Updated

ചണ്ഡീഗഢ് | ഹരിയാനയില്‍ നയാബ് സിംഗ് സൈനിയുടെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്നതിനിടെ കോണ്‍ഗ്രസിനെ പന്തുണക്കുമെന്ന് ജെ ജെ പി. ഹരിയാന മുന്‍ ഉപ മുഖ്യമന്ത്രിയും ജെ ജെ പി നേതാവുമായ ദുഷ്യന്ത് ചൗട്ടാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി യെ താഴെ ഇറക്കണോയെന്ന് കോണ്‍ഗ്രസ് ചിന്തിക്കേണ്ട സമയമാണിതെന്നും ചൗട്ടാല പറഞ്ഞു.പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഏഴ് സ്വതന്ത്ര എംഎല്‍എ മാരില്‍ മൂന്ന് പേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിംഗ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. 90 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം 45 ആണ്. ബിജെപിക്ക് 40 അംഗങ്ങളും ജെജെപിക്ക് 10 അംഗങ്ങളുമാണ് നിയമസഭയില്‍ ഉള്ളത്. ഹരിയാനയില്‍ കോണ്‍ഗ്രസിന് 30 അംഗങ്ങളുമുണ്ട്‌.

2019ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ആ വര്‍ഷം മാര്‍ച്ചില്‍ ബിജെപി – ജെജെപി സഖ്യം പിരിയുകയായിരുന്നു.

സ്വതന്ത്ര എംഎല്‍എമാരും പിന്തുണ പിന്‍വലിച്ചതോടെ 90 അംഗ നിയമസഭയില്‍ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. 30 സീറ്റുള്ള കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സോംബിര്‍ സങ്വാന്‍, രണ്‍ധിര്‍ ഗൊല്ലന്‍, ധരംപാല്‍ ഗൊന്ദര്‍ എന്നിവര്‍ പറഞ്ഞിരുന്നു.

 

Latest