Connect with us

Kerala

പെരുമ്പാവൂര്‍ കൊലപാതകം ക്രൂരമായ ബലാത്സംഗത്തിനൊടുവില്‍; കൊലപ്പെടുത്തിയത് തൂമ്പ കൊണ്ടടിച്ച്

Published

|

Last Updated

ഉമര്‍ അലി

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ടൗണില്‍ സ്ത്രീയെ കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിനൊടുവില്‍.
കുറുപ്പുംപടി സ്വദേശി ദീപ (42)യാണ് ഇന്നലെ അര്‍ധരാത്രി കൊല്ലപ്പെട്ടത്. പ്രതിയായ അസംസ സ്വദേശി ഉമര്‍ അലി(27)യെ പോലീസ് പിടികൂടിയിരുന്നു. അര്‍ധരാത്രി ഒരു മണിയോടെ റോഡില്‍ നില്‍ക്കുകയായിരുന്ന ദീപയെ പ്രതി വലിച്ചിഴച്ച് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി.  റോഡിന്റെ ഒരു വശത്തുള്ള ഹോട്ടലിന്റെ പിന്‍വശത്തേക്കാണ് ദീപയെ പിടിച്ച് വലിച്ച് കൊണ്ടുപോയത്. ഇവിടെ കണ്ട തൂമ്പ ഉപയോഗിച്ച് പത്തിലേറെ തവണ ഉമര്‍ അലി ദീപയുടെ തലക്ക് അടിച്ചു. ഇതോടെ ദീപ ബോധ രഹിതയായി . ഇതിന് ശേഷം ഉമര്‍ അലി ഇവരെ ബലാത്സംഗം ചെയ്തു.

പോകാനൊരുങ്ങവെ വീണ്ടും തൂമ്പയെടുത്ത് തലക്കടിച്ച് മരണം ഉറപ്പാക്കിയെന്നും ഉമര്‍ അലി വ്യക്തമാക്കി. കൊലപാതകം നടത്തിയത് യുവതിയെ വലിച്ചിഴച്ച് കൊണ്ടുവന്നിടുന്നതിന് പുറമേ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് പോലീസിന് കൊലപാതകം നടത്തിയത് ഉമര്‍ തന്നെയാണെന്ന് വ്യക്തമായത്.

സംഭവ ശേഷം രക്ഷപ്പെടാനൊരുങ്ങവെയാണ് സിസിടിവി ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് സിസിടിവിയും തല്ലിപ്പൊളിച്ചാണ് ഉമര്‍ അലി പോയത്. എന്നാല്‍ സിസിടിവി തല്ലിപ്പൊളിക്കുന്ന ദൃശ്യങ്ങള്‍ അടക്കം സിസിടിവി ഹാര്‍ഡ് ഡിസ്‌കില്‍ പതിഞ്ഞിട്ടുണ്ട്.രാവിലെ ഹോട്ടല്‍ തുറക്കാന്‍ എത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. നഗ്‌നമായ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസിന് മൂന്ന് മണിക്കൂറിനകം ഉമര്‍ അലിയെ പിടികൂടാനായി. അസം സ്വദേശിയായ ഉമറലി പെരുമ്പാവൂരില്‍ നിര്‍മ്മാണ തൊഴിലാളിയാണെന്ന് പോലീസ് അറിയിച്ചു.

Latest