Connect with us

Kerala

മുഖ്യമന്ത്രി പിണറായി ഹിറ്റ്‌ലറിനേക്കാള്‍ ഭീകരന്‍: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: മാവോയിസറ്റ് വിഷയവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത നടപടികളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകൂട ഭീകരതയാണ് കേരളത്തിലെന്നും ഹിറ്റ്‌ലറിനേക്കാളും ഭീകരമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകളെ തേടി വരുന്ന ഫാസിസ്റ്റുകളുടെ കസേരയിലാണ് പിണറായി ഇരിക്കുന്നത്.

മോദിയുടെ വാക്കുകള്‍ കടമെടുത്താണ് മുഖ്യമന്ത്രി ഏറ്റുമുട്ടലിനെ ന്യായീകരിക്കുന്നത്. സി പി ഐയും സി പി എം നേതാക്കളും വിമര്‍ശിക്കുമ്പോഴും തിരുത്താന്‍ അദ്ദേഹം തയ്യാറാവുന്നില്ല. ഏഴ് പേരെ വെടി വെച്ച് കൊന്നതിന്റെ കുറ്റബോധമാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല പറഞ്ഞു.

ലഘുലേഖ കൈവശം വെച്ചതിന്റെ പേരില്‍ യു എ പി എ ചുമത്തിയത് ഇതാദ്യമായാണ്. റിട്ട ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ അധ്യക്ഷനായ കമ്മിറ്റിക്കു യു എ പി എ പുനപ്പരിശോധിക്കാന്‍ അധികാരമില്ല. പ്രതികള്‍ക്കെതിരെ വിചാരണ വേണോ എന്ന് തീരുമാനിക്കാന്‍ മാത്രമേ ആ കമ്മിറ്റിക്ക് അധികാരമുള്ളു. പോലീസിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ താനോ അല്ല ആഭ്യന്തര മന്ത്രിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest