Connect with us

Kerala

കൂടത്തായിയിലെ കൊലപാതകങ്ങളെല്ലാം സയനൈഡ് നല്‍കി: മുഖ്യപ്രതി ജോളിക്കെതിരെ തെളിവുകള്‍ നിരത്തി എസ് പി

Published

|

Last Updated

വടകര: കൂടാത്തായിയില്‍ ബന്ധുക്കളായ ആറ് പേരെയും സയനൈഡ് നല്‍കിയാണ് കൊന്നതെന്നും അറസ്റ്റിലായ പ്രതി ജോളിയാണ് എല്ലാ കൊലപാതകവും നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ റൂറല്‍ എസ് പി കെ ജി സൈമണ്‍. എല്ലാ കൊലപാതകത്തിന് പിന്നിലും ലക്ഷ്യം വിത്യസ്തമായിരുന്നു. സ്വത്ത് മാത്രമല്ല മറ്റു പല താത്പര്യങ്ങളും കൂട്ടക്കൊലയിലേക്ക് ജോളിയെ നയിച്ചു. ഭര്‍ത്താവ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജോളി ജോസ (47)ഫിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്്തിരിക്കുന്നത്. കൊല നടത്താന്‍ ജോളിക്ക് സയനൈഡ് അടക്കമുള്ള സഹായം ചെയ്തതിനാണ് കുടുംബ സുഹൃത്ത് എം എസ് മാത്യൂ, സ്വര്‍ണ പണിക്കാരന്‍ പ്രജി കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാത്യുവിന് ജോളിയുമായി അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും സൈമണ്‍ പറഞ്ഞു.

200 ഓംളം പേരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലണ് റോയ് തോമസിന്റെ മരണത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോളിയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് അന്വേഷം ഇവരിലേക്ക് കേന്ദ്രീകരിച്ചത്. 50 ഓളം വൈരുദ്ധ്യങ്ങളാണ് ജോളിയുടെ മൊഴിയിലുണ്ടായിരുന്നത്. ജോളി നാട്ടില്‍ പറഞ്ഞിരുന്നത് താന്‍ കോഴിക്കോട് എന്‍ ഐ ടിയിലെ ലക്ച്ചറായിരുന്നു എന്നാണ്. എന്നാല്‍ ഇവര്‍ ശരിക്കും ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്നു. എന്‍ ഐ ടിയുടെ വ്യാജ ഐഡി കാര്‍ഡുമായി എല്ലാ ദിവസവും ഇവര്‍ കാറില്‍ വീട്ടില്‍ നിന്നു പോകും വൈകിട്ട് തിരിച്ചു വരും. രണ്ടാമത്തെ കാര്യം റോയിയുടെ മരണം ഹൃദയാഘാതം മൂലമായിരുന്നു എന്നായിരുന്നു ഇവര്‍ പറഞ്ഞു പരത്തിയത്. റോയ് സയനൈഡ് കഴിച്ചതാണെന്ന് അറിഞ്ഞിട്ടും ഇവര്‍ ഹൃദയാഘാതം മൂലമാണ് മരണമെന്ന് ഇവര്‍ ആവര്‍ത്തിച്ചു പ്രചരിപ്പിച്ചു കൊണ്ടിരുന്നുവെന്നും സൈമണ്‍ പറഞ്ഞു.

രണ്ട് മാസം മുമ്പ്് കിട്ടിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടത്തായി കൂട്ടക്കൊലയുടെ അന്വേഷണം ആരംഭിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ ചില സംശയങ്ങള്‍ തോന്നിയതോടെ ഡി ഐ ജി വിവരം അറിയിച്ചു. അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ അന്വേഷണ ചുമതല ഏല്‍പിച്ചു. 2014ല്‍ റോയ് ജോസ് എന്നയാളുടെ മരണത്തോടെയാണ് ഈ കേസ് ആദ്യമായി പോലീസിന്റെ മുന്നിലെത്തുന്നത്. മരണത്തില്‍ മറ്റു അസ്വഭാവികതകള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ അന്ന് ഈ ആ ഫയല്‍ ക്ലോസ് ചെയ്തു. ഇപ്പോള്‍ പരാതി കിട്ടിയപ്പോള്‍ വീണ്ടും ആ ഫയല്‍ പരിശോധിച്ചു. അപ്പോഴാണ് സയനൈഡ് കഴിച്ചാണ് റോയ് മരിച്ചതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സയനൈഡ് എവിടെ നിന്നും കിട്ടി എന്ന കാര്യം പരിശോധിക്കാതെയായിരുന്നു അന്ന് കേസ് അവസാനിപ്പിച്ചത്.

ഇവരുടെ കുടുംബപശ്ചാത്തലവും മറ്റു പരിശോധിച്ചപ്പോള്‍ ഈ കുടുംബത്തിലെ മറ്റ് അഞ്ച് പേര്‍ കൂടി സമാനമായ സാഹചര്യങ്ങളില്‍ മരണപ്പെട്ടതായി കണ്ടെത്തിയത്. എല്ലാവരുടേയും മരണസമയത്ത് ജോളി എന്ന സ്ത്രീയുടെ സാന്നിധ്യമുള്ളതും സംശയം വര്‍ധിപ്പിച്ചു. ഇതോടെ കോടതിയുടെ അനുമതി തേടി വിപുലമായ അന്വേഷണം നടത്തുകയായിരുന്നു.

കൂടത്തായി കൂട്ടക്കൊലയിലെ ആദ്യത്തെ ഇര ജോളിയുടെ ഭര്‍ത്തൃമാതാവായ അന്നമ്മ തോമസാണ്. ആ വീട്ടിലെ എല്ലാ കാര്യങ്ങളും അവരുടെ നിയന്ത്രണത്തിലായിരുന്നു. അവരുടെ മരണത്തോടെ വീട്ടിലെ സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണം ജോളിക്ക് കിട്ടി. അതു തന്നെയായിരുന്നു അവരെ കൊന്നതിന്റെ ഉദ്ദേശ്യവും. തുടര്‍ന്ന് കൊല്ലപ്പെടുന്നത് റോയിയുടെ പിതാവ് ടോം ജോസഫാണ്. അന്നമ്മയുടെ മരണാനന്തരം ടോം ജോസഫ് വസ്തുക്കള്‍ വിറ്റ് പണം ജോളിക്കും റോയിക്കും നല്‍കിയിരുന്നു. ഇനി കുടുംബസ്വത്ത് ഒന്നും നല്‍കില്ലെന്നും അദ്ദേഹം ഇവരോട് പറഞ്ഞു. സ്വത്തുകള്‍ ടോം ജോസഫ് അമേരിക്കയിലെ മകന് നല്‍കും എന്ന സംശയവും ജോളിക്കുണ്ടായിരുന്നു. ഇതേ ചൊല്ലി ടോം ജോസഫുമായി ഇവര്‍ക്ക് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. അമേരിക്കയിലെ മകന്റെ അടുത്തേക്ക് പോകാന്‍ ടോം ജോസഫ് തയ്യാറെടുത്തെങ്കിലും ആ യാത്ര മുടക്കി. ഇതോടൊപ്പം പുറത്തു പറയാന്‍ പറ്റാത്ത ചില കാരണങ്ങളും ടോം ജോസഫിനെ കൊല്ലുന്നതിലേക്ക് എത്തിച്ചു.

അവസാന കാലത്ത് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടായതോടെയാണ് റോയ് തോമസിനെ ജോളി വകവരുത്തിയത്.

റോയ് തോമസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബോഡി പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ടത് റോയിയുടെ അമ്മാവനും അന്നമ്മയുടെ സഹോദരനുമായ എം എം മാത്യുവാണ്. മാത്യൂവുമായി ജോളിക്ക് പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കൊലപാതകം സംബന്ധിച്ച് ചില തെളിവുകള്‍ കൂടി ലഭിക്കാനുള്ളതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. മറ്റു പല കാരണങ്ങളും കൂടി ഈ കൊലപാതകത്തിന് കാരണമാണ് അതേക്കുറിച്ച് പിന്നീട് വെളിപ്പെടുത്താം.

ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യത്തെ ഭാര്യ സിലി, മകള്‍ ഒരു വയസ്സുകാരി ആല്‍ഫൈന്‍ ഷാജു എന്നിവരാണ് പിന്നീട് കൊലപ്പെട്ടത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് ആല്‍ഫൈന്‍ മരിച്ചത് എന്നായിരുന്നു പുറത്തു വന്ന വിവരം. എന്നാല്‍ ആല്‍ഫൈനും സയനൈഡ് കഴിച്ചാണ് മരിച്ചത്. വെള്ളത്തില്‍ വിഷം കൊടുത്താണ് സിലിയെ ജോളി വകവരുത്തിയത്. ഷാജുവിനെ വിവാഹം കഴിക്കാനായിരുന്നു ഈ കൊലപാതകങ്ങളെന്നും റൂറുല്‍ എസ് പി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബത്തില്‍ നിന്നും വലിയ പിന്തുണ അന്വേഷണ സംഘത്തിന് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest