Connect with us

National

നീറ്റ് പ്രവേശന പരീക്ഷ തട്ടിപ്പ്: ആറ് പേര്‍കൂടി തമിഴ്‌നാട്ടില്‍ അറസ്റ്റിലായി

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ നീറ്റ് പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തില്‍ ആറ് പേര്‍കൂടി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികളും മാതാപിതാക്കളുമാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

സത്യസായി മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നേടിയ അഭിരാമി , പിതാവ് മാധവന്‍ ബാലാജി മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ പ്രവീണ്‍, പിതാവ് ശരവണന്‍, എസ്ആര്‍എം മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ രാഹുല്‍, പിതാവ് ഡേവിസ് എന്നിവരെയാണ് അറസ്റ്റ് ചെയതത്. സംഭവത്തില്‍ ഏജന്റിന് പണം കൈമാറിയ മുംബൈ സ്വദേശി വെങ്കടേഷിനെ കഴിഞ്ഞദിവസം പോലീസ് കസ്റ്റിഡിയിലെടുത്തിരുന്നു. തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയുടെ ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ തോന്നിയ സംശയമാണ് വന്‍ തട്ടിപ്പിന്റെ ചുരുളഴിച്ചത്. ഹാള്‍ ടിക്കറ്റിലെ ഫോട്ടോയും ഉദിത്തിന്റെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു. കോളജ് ഡീന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനെ വിവരം അറിയിച്ചതോടെ കേസ് ക്രൈബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
. മലയാളി വിദ്യാര്‍ഥികള്‍ തട്ടിപ്പില്‍ ഭാഗമായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 2017 മുതലുള്ള മുഴുവന്‍ പ്രവേശനങ്ങളും പരിശോധിക്കനാണ് എംജിആര്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ തീരുമാനം

Latest