Connect with us

Kerala

ബഷീര്‍ കേസ്: ശ്രീറാമിനെതിരെ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ സി ഐക്ക് സ്ഥലം മാറ്റം

Published

|

Last Updated

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിനെ കാറിടിച്ച്‌കൊന്ന കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ മ്യൂസിയം സി ഐ. ജി സുനിലിന് സ്ഥലംമാറ്റം. കാസര്‍കോട് തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലേക്കാണ് മാറ്റിയത്.
മദ്യലഹരിയില്‍ കാറോടിച്ച് ബഷീറിനെ കൊന്ന ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് സഹായകരമായ നിലപാടാണ് തുടക്കം മുതല്‍ പോലീസ് സ്വീകരിച്ചിരുന്നത്.

ബഷീര്‍ കൊല്ലപ്പെട്ട ദിവസം മ്യൂസിയം സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്നത് സി ഐ സുനിലിനായിരുന്നു. എന്നാല്‍ അപകടം നടന്ന് ശ്രീറാമിനെ സ്റ്റേഷനിലെത്തിച്ചോള്‍ സി ഐ സ്റ്റേഷനിലില്ലായിരുന്നു. രാത്രിതന്നെ ഇയാളെ സഹ പോലീസുകാര്‍ വിവരം അറിയിച്ചെങ്കിലും അപകടം നടന്ന് ഏഴ് മണിക്കൂറിന് ശേഷമാണ് തലസ്ഥാനത്ത് തന്നെയുണ്ടായിരുന്ന സുനില്‍ സ്റ്റേഷനിലെത്തിയത്. ചുമതലയുണ്ടായിരുന്ന സി ഐയുടെ അുനുമതിയില്ലാതെ ക്രൈം എസ് ഐ കേസില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. രക്ത പരിശോധന വൈകിപ്പിച്ച് ശ്രീറാമിന് രക്ഷപ്പെടാന്‍ അനുവദിച്ചതും സി ഐ സുനില്‍ അടക്കമുള്ള പോലീസുകാരുടെ വീഴ്ചയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും ശ്രീറാമിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചതും പോലീസിന്റെ വീഴ്ചയായിരുന്നു.

 

Latest