Connect with us

Kerala

ശ്രീറാമിന് എളുപ്പത്തില്‍ ജാമ്യം ലഭിച്ചത് പോലീസിന്റെ ഗുരുതര വീഴ്ച: പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം: കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് എളുപ്പത്തില്‍ ജാമ്യം ലഭിച്ചത് പോലീസിന്റെ ഗുരുതര വീഴ്ച കൊണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഉന്നതര്‍ ഇടപെട്ടുവെന്ന ആരോപണം ശരിവെക്കുന്നതാണ് ശ്രീറാമിന് ലഭിച്ച ജാമ്യമെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു.

കേസില്‍ തുടക്കം മുതലെ ഒളിച്ച് കളിക്കുകയായിരുന്ന പോലീസ് എഫ് ഐ ആറില്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ചെന്നിത്തല വാര്‍ത്ത കുറിപ്പില്‍ കുറ്റപ്പെടുത്തി. വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ട് പോലും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമിനില്‍ നിന്നും രക്തസാമ്പിള്‍ എടുക്കാന്‍ പോലീസ് തയ്യാറായില്ല.

ഇതെല്ലാം മനപ്പൂര്‍വ്വം ആണെന്ന് ഇപ്പോള്‍ ബോധ്യമായെന്നും ഗുരുതരമായ വീഴ്ചകള്‍ പലതും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ട് പോലും അത് തിരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ല. ഇതെല്ലാം പ്രതിക്ക് എളുപ്പത്തില്‍ ജാമ്യം കിട്ടുന്ന അവസ്ഥയിലേക്ക് നയിച്ചു. സര്‍ക്കാരിന് ഇഛാശക്തിയുണ്ടെങ്കില്‍ കേസ് അട്ടിമറിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

---- facebook comment plugin here -----

Latest