Connect with us

International

കശ്മീര്‍ വിഷയം: മധ്യസ്ഥതാ വാഗ്ദാനം ആവര്‍ത്തിച്ച് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതാ സഹായ വാഗ്ദാനവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയാറെന്ന് യുഎസ് പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാഴാഴ്ച മാധ്യമങ്ങളെ കാണാവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ മധ്യസ്ഥതാ വാഗ്ദാനം സ്ഥികരിക്കണമോയെന്ന കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കശ്്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യക്കും പാക്കിസ്ഥാനുമാണ്. എന്നാല്‍ പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കാന്‍ താന്‍ തയ്യാറാംണ്. എങ്ങനെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്, അവര്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും ഇടപെടുമെന്ന മറുപടി മാത്രമാണ് ട്രംപില്‍നിന്നുണ്ടായത്. കഴിഞ്ഞ ആഴ്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ട്രംപ് സഹായം വാഗ്ദാനം ചെയ്തിരുന്നു. മോദി തന്നോടു സഹായം ആവശ്യപ്പെട്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇന്ത്യ ട്രംപിന്റെ അവകാശവാദം തള്ളി. മോദി ട്രംപിനോടു സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കശ്മീര്‍ വിഷയത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, പാക്കിസ്ഥാന്‍ ട്രംപിന്റെ പരാമര്‍ശത്തെ സ്വാഗതം ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും സഹായ വാഗ്ദാനവുമായി ട്രംപ് രംഗത്തു വന്നത്.

Latest